കേരളം

പെണ്‍കുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത വീട്ടുകാരെ ആക്രമിച്ചു: മൂന്നുപേര്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ഇരവിപുരം: പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതിന് വീട്ടുകാരെ ആക്രമിച്ചവര്‍ പൊലീസ് കസ്റ്റഡിയില്‍. മൂന്നു പേരെയാണ് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരവിപുരം തട്ടാമല സാക്കിര്‍ ഹുസൈന്‍ നഗര്‍ അലി മന്‍സിലില്‍ നിഷാദ് (28), വാളത്തുംഗല്‍ കിഴക്കേവീട് സാദിഖ് (30), റിയാസ് (29) എന്നിവരാണ് പിടിയിലായത്. 

പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നതു ചോദ്യം ചെയ്ത വീട്ടുകാരെ മൂവരും മാരകായുധങ്ങളുമായി എത്തി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ഒളിവില്‍ പോയി. ഇതിനിടെ നിഷാദ് മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഈ കേസില്‍ പൊലീസ് അന്വേഷണം നടക്കുന്നതറിഞ്ഞ് മൂവരും തമിഴ്‌നാട്ടിലേക്കു കടന്നു. പ്രതികള്‍ മുന്‍പ് ഒളിവില്‍ താമസിച്ചിരുന്ന തമിഴ്‌നാട്ടിലെ പുതുവല്‍ പുത്തൂര്‍ പള്ളി ഭാഗത്ത് എത്തിയാണ് പിടികൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം