കേരളം

'നട അടച്ചിടുമെന്ന് പറഞ്ഞ തിരുമേനി ശമ്പളക്കാരന്‍' ; രാജഭരണം അവസാനിച്ചെന്ന് പന്തളം രാജാവ് മറന്ന് പോയെന്നും എം എം മണി

സമകാലിക മലയാളം ഡെസ്ക്


ഇടുക്കി : സ്ത്രീകള്‍ കയറിയാല്‍ നട അടച്ചിടുമെന്ന ശബരിമല തന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വൈദ്യുതി മന്ത്രി എം എം മണി. നട അടച്ചിടുമെന്ന് പറഞ്ഞ തിരുമേനി ശമ്പളക്കാരന്‍ മാത്രമാണ്. രാജഭരണം അവസാനിച്ചുവെന്ന് പന്തളം രാജാവ് മറന്നു പോകുന്നുണ്ട്. ഇത് ജനാധിപത്യത്തിന്റെ കാലമായെന്നും അദ്ദേഹം പറഞ്ഞു.

നട അടച്ചിടാന്‍ അധികാരമുണ്ടെന്ന് പറഞ്ഞ തന്ത്രിക്കെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ ജി സുധാകരനും രംഗത്തെത്തിയിരുന്നു. ഹര്‍ത്താലിന് കട അടച്ചിടുമെന്ന് പറയുന്ന ലാഘവത്തോടെയാണ് തന്ത്രി അത് പറഞ്ഞതെന്നും ഈ നിലപാട് കേരളം ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ശബരിമലയില്‍ പോകുന്നവരുടെ പൂര്‍വചരിത്രം നോക്കേണ്ടതില്ലെന്നും ധൈര്യമുള്ളവര്‍ പോയാല്‍ മതിയെന്നും മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എം എം മണിയും തന്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

 സന്നിധാനത്ത് യുവതികള്‍ പ്രവേശിച്ചാല്‍ നട അടച്ചിട്ട് മലയിറങ്ങുമെന്നായിരുന്നു തന്ത്രി കണ്ഠര് രാജീവര് നേരത്തേ വ്യക്തമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍