കേരളം

ശബരിമല: 3 മാസത്തെ വരുമാനത്തില്‍ 8.32 കോടി കുറവ്

സമകാലിക മലയാളം ഡെസ്ക്

ശബരിമല: ശബരിമലയിലെ 3 മാസത്തെ വരുമാനത്തില്‍ 8.32 കോടി രൂപയുടെ കുറവ്. പ്രളയവും യുവതി പ്രവേശ വിവാദവുമാണ് ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തെ ബാധിച്ചത്.

നിറപുത്തരി മുതല്‍ തുലാമാസപൂജ വരെയുള്ള കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം 13.11 കോടി രൂപ കിട്ടിയപ്പോള്‍ ഇത്തവണ ലഭിച്ചത് 4.79 കോടി രൂപമാത്രമാണ്. പ്രളയത്തെ തുടര്‍ന്ന് ചിങ്ങമാസ പൂജയ്ക്ക് ഭക്തര്‍ ഇല്ലായിരുന്നു.  യുവതി പ്രവേശ വിവാത്തിനുശേഷം ഭണ്ഡാരത്തില്‍ കാണിക്കയിടരുതെന്നും വഴിപാടിന് സാധനങ്ങള്‍ വാങ്ങി നല്‍കിയാല്‍ മതിയെന്നുമുള്ള പ്രചാരണം ശക്തമാണ്. അതിനാല്‍ കാണിക്കയില്‍ സ്വാമി ശരണം എന്നെഴുതിയ തുണ്ട് പേപ്പറുകള്‍ ഏറെയായിരുന്നു. തുലാമാസ പൂജാദിനങ്ങളില്‍ ലഭിച്ചത് 2.69 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം അത് 5.62 കോടി രൂപയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്

മദ്യപിക്കാന്‍ പണം വേണം, ജി പേ ഇടപാടിന് വിസമ്മതിച്ചു; അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍

സർവീസിൽ നിന്നും വിരമിക്കാൻ ദിവസങ്ങൾ മാത്രം; കെഎസ്ഇബി ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ