കേരളം

അച്ഛന്റെ ചിതയ്ക്കരികെ നിന്ന് അവന്‍ ഉറക്കെ വിളിച്ചു; ഇന്‍ക്വിലാബ് സിന്ദാബാദ്

സമകാലിക മലയാളം ഡെസ്ക്

കായംകുളം:  ഈ മകന്‌ അച്ഛന്‍ മാത്രമായിരുന്നില്ല വിഎസ് അജയന്‍. പ്രിയ സഖാവ് കൂടിയായിരുന്നു.  അവസാനമായി അച്ഛന്റെ ചിതയ്ക്ക് തീകൊളുത്തിയശേഷം ഇടറാതെ ഉറക്കെ വിളിച്ചു. 'ഇങ്ക്വിലാബ് സിന്ദാബാദ്, റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട് കോമ്രേഡ്... ചിതയ്ക്കരികില്‍ നിന്നവരും അതേറ്റു വിളിച്ചു. ഇങ്ങനെയായിരുന്നു തന്റെ പ്രിയ സഖാവായ അച്ഛന് വേണ്ടി മകന്റെ യാത്രാമൊഴി.

ചിതയ്ക്ക് തീകൊളുത്തി കഴിഞ്ഞ് മാറിനില്‍ക്കുമ്പോള്‍ ചുറ്റുംകൂടിയവര്‍ മുദ്രാവാക്യം വിളിച്ചു. ഈ സമയം ഒന്നും മിണ്ടാതെ മാറി നില്‍ക്കുകയായിരുന്നു മകന്‍. മുദ്രാവാക്യം വിളി നിലച്ചപ്പോള്‍ ഇടറിയ ശബ്ദത്തില്‍ അവനും മുദ്രാവാക്യം വിളിച്ചു. തൊണ്ടപൊട്ടുന്ന ശബ്ദത്തില്‍ ചുറ്റും കൂടിയവരും അത് ഏറ്റുവിളിച്ചു.

കഴിഞ്ഞ ദിവസം അന്തരിച്ച കായംകുളം നഗരസഭാ കൗണ്‍സിലറും സിപിഎം പെരിങ്ങാല ലോക്കല്‍ കമ്മിറ്റി അംഗവുമായ  വിഎസ് അജയന്റെ അന്ത്യകര്‍മങ്ങള്‍ക്കിടെയായിരുന്നു മകന്‍ അച്ഛനായി മുദ്രാവാക്യം വിളിച്ചത്.  കായംകുളം നഗരസഭയില്‍ കഴിഞ്ഞദിവസം ഉണ്ടായ സംഘര്‍ഷത്തിനിടെയായിരുന്നു അജയന്‍ കുഴഞ്ഞുവീണത്. ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെയാണ് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

സൂര്യാഘാതം; സംസ്ഥാനത്ത് 497 പശുക്കൾ ചത്തു

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം