കേരളം

റിവ്യൂ ഹര്‍ജി തള്ളിയാല്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് എന്തുകൊണ്ട് അമിത് ഷാ പറയുന്നില്ല?: ഉമ്മന്‍ചാണ്ടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമല യുവതീപ്രവേശന വിഷയം കത്തിച്ച് നാട്ടില്‍ കലാപമുണ്ടാക്കാനാണ് ബിജെപിയും സിപിഎമ്മും ശ്രമിക്കുന്നതെന്ന് എഐസിസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. സമാധാനമായി പ്രാര്‍ത്ഥനായജ്ഞം നടത്തിയവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം കേരളത്തില്‍ നടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

റിവ്യൂ ഹര്‍ജി തള്ളിയാല്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് എന്തുകൊണ്ട് അമിത് ഷാ പറയുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ശബരിമല സ്ത്രീപ്രവേശന വിധിയുടെ പേരില്‍ പിണറായി സര്‍ക്കാര്‍ കേരളത്തില്‍ അടിയന്തരാവസ്ഥയെക്കാള്‍ ഭീകരതയാണ് അഴിച്ചു വിട്ടിരിക്കുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു. 

ഭക്തരെ അടിച്ചമര്‍ത്താനാണ് തുടര്‍ന്നും ശ്രമമെങ്കില്‍ സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. സ്ത്രീ പുരുഷ സമത്വം രാജ്യത്ത് നടപ്പിലാക്കേണ്ടത് ക്ഷേത്ര ദര്‍ശനത്തിലൂടെയല്ല.

ശരണമന്ത്രങ്ങള്‍ ഉരുവിടുന്ന അയ്യപ്പ ഭക്തരെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാരിന് എങ്ങനെ കഴിഞ്ഞു? ഭക്തരെ അപമാനിക്കുകയാണ് ഇടത് സര്‍ക്കാര്‍.ശബരിമലയെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും അമിത് ഷാ വ്യക്തമാക്കി. അയ്യപ്പഭക്തരുടെ അവകാശങ്ങളെയാണ് സംസ്ഥാന സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നത്. ഇത് തീക്കളിയാണെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ