കേരളം

കളി അമ്മയോട് വേണ്ട, പഴ്‌സ് മോഷ്ടിച്ച യുവതിയെ സിനിമാസ്റ്റൈലില്‍ പിടികൂടി മകള്‍

സമകാലിക മലയാളം ഡെസ്ക്


 ആലുവ:  സ്വകാര്യബസില്‍ യാത്ര ചെയ്യുന്നതിനിടെ അമ്മയുടെ പഴ്‌സ് അടിച്ചുമാറ്റിയ തമിഴ്‌നാട് സ്വദേശിനിയെ കൈയ്യോടെ പിടിച്ച് മകള്‍.  ആലുവ ബാങ്ക് കവലയാണ് നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷിയായത്. ആശുപത്രിയില്‍ പോകുന്നതിനായാണ് ചാലക്കുടി സ്വദേശിയായ സ്മിതയും അമ്മയും എത്തിയത്. 

ബാങ്ക് കവലയില്‍ ഇറങ്ങുന്നതിനിടെയുണ്ടായ തിരക്കിനിടയില്‍ തമിഴ്‌നാട് സ്വദേശിനിയായ ലക്ഷ്മി (24) പഴ്‌സ് മോഷ്ടിക്കുകയായിരുന്നു.
പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്മിത ലക്ഷ്മിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സ്മിത ശ്രദ്ധിക്കുന്നത് കണ്ടതോടെ പിന്നാലെയെത്തിയ പെരുമ്പാവൂര്‍ ബസിലേക്ക് ലക്ഷ്മി കയറി. പിന്നാലെ സ്മിതയും. 

കാസിനോ തിയറ്ററിന്റെ ഭാഗത്ത് എത്തിയപ്പോഴേക്കും ഒന്നും സംഭവിക്കാത്തത് പോലെ സ്മിതയുടെ അമ്മയുടെ പഴ്‌സ് പുറത്തെടുത്തു. ബസിലെ മറ്റ് യാത്രക്കാരുടെ സഹായത്തോടെ ലക്ഷ്മിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 5000 രൂപയോളം പഴ്‌സില്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ