കേരളം

വെള്ളം പൊങ്ങിയ സ്ഥലങ്ങളില്‍ ഉയരവും തിയ്യതിയും രേഖപ്പെടുത്തി ഫലകങ്ങള്‍ സ്ഥാപിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളം അഭിമുഖീകരിച്ച പ്രളയം രേഖപ്പെടുത്തുന്നതിനായി നടപടികളുമായി സര്‍ക്കാര്‍. വെള്ളം പൊങ്ങിയ ഉയരവും തിയതിയും അടയാളപ്പെടുത്തുന്ന സ്ഥിര ഫലകങ്ങള്‍ സ്ഥാപിക്കുവാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഭാവിയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് സഹായകരമാകും എന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പറഞ്ഞു

പ്രളയബാധിത മേഖലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വൈദ്യുതി പോസ്റ്റുകള്‍, ആശുപത്രികള്‍, ലൈബ്രറികള്‍, വിദ്യാലയങ്ങള്‍ തുടങ്ങി പൊതു ഇടങ്ങളില്‍ ഒക്കെ വെള്ളം പൊങ്ങിയ പരമാവധി ഉയരവും തീയതിയും രേഖപ്പെടുത്തും. പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും തറ നിരപ്പില്‍ നിന്നും പരമാവധി എത്ര മീറ്റര്‍ ഉയരത്തില്‍ വെള്ളം പൊങ്ങി എന്നു തീയതി ഉള്‍പ്പടെ ഒരു സ്ഥിരം ഫലകത്തില്‍ രേഖപ്പെടുത്തി സ്ഥാപിക്കുവാന്‍ ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞു. രണ്ടാഴ്ചക്കുള്ളില്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്