കേരളം

പ്രചാരണം കൊഴുപ്പിക്കാന്‍ പ്രിയങ്കയും എത്തും; പത്രികാസമര്‍പ്പണം ആവേശോജ്ജ്വലമാക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വരവോടെ, ദേശീയ ശ്രദ്ധ ആകര്‍ഷിച്ച വയനാട്ടില്‍ പ്രചാരണത്തിന് രാഹുലിന് ഒപ്പം പ്രിയങ്ക ഗാന്ധിയും എത്തിയേക്കും. പത്രിക നല്‍കാന്‍ രാഹുലിനൊപ്പം എത്തുമെന്നാണ് സൂചന. കെ.സി വേണുഗോപാല്‍ പ്രിയങ്കയെ കേരളത്തിലേക്ക് ക്ഷണിച്ചു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിന് കര്‍ശനസുരക്ഷാവ്യവസ്ഥകളാണ് എസ്പിജി ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാഹുലിനൊപ്പം  വരണാധികാരിയുടെ ഓഫീസില്‍ കയറാനാവുക നാല് പേര്‍ക്ക് മാത്രമാണ്.  നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. നാളെ കോഴിക്കോട്ട് എത്തുന്ന രാഹുല്‍ മറ്റന്നാളാണ് പത്രിക നല്‍കുക. പത്രികാസമര്‍പ്പണത്തിനുശേഷം മണ്ഡലത്തിലെ നേതാക്കളുമായി  ചര്‍ച്ചയ്ക്കും രാഹുല്‍ സമയം നിശ്ചയിച്ചിട്ടുണ്ട്

കല്‍പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നാളെ വൈകീട്ട് ട്രയല്‍ റണ്‍ നടക്കും. 400 മീറ്ററാണ് നോമിനേഷന്‍ കൊടുക്കുന്ന വയനാട് കലക്‌റേറ്റിലേക്കുള്ള ദൂരം. റോഡിന് ഇരുവശത്തുമുള്ള പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ നീങ്ങും. കലക്ടറേറ്റില്‍ നിന്നും പുറത്തേക്ക് പോകുന്ന ഗേറ്റിനു സമീപം ഇറങ്ങി ഹാളിലേക്ക് നടന്നു പോകും. നോമിനേഷന്‍ കൊടുക്കുന്ന ദിവസം പത്തുമണിക്കു ശേഷം രാഹുലിന്റെ സംഘത്തിലെ ഒഴികെയുള്ള ഒരാളെപ്പോലും കലക്ടറേറ്റ് വളപ്പിനുള്ളിലേക്ക് കടത്തിവിടില്ല.രാഹുല്‍ ഗാന്ധിയോടൊപ്പം നാലു പേര്‍ക്ക് മാത്രമേ കലക്ടറുടെ ചേംബറിലേക്ക് കയറാന്‍ അനുമതിയുള്ളു. ഇന്നലെ നടന്ന കലക്ടറുടെ ചേബറില്‍ എസ്പിജി സംഘം ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. വയനാട് ജില്ലാ പൊലീസ് മേധാവിയുമായും സുരക്ഷാസംഘം ചര്‍ച്ചനടത്തി. മാവോയിസ്റ്റ് ഭീഷണിക്കെതിരെയുള്ള ജാഗ്രതാ നടപടികള്‍ പൊലീസ് എസ്പിജി സംഘത്തെ ധരിപ്പിച്ചു. നിലവിലെ ഒരുക്കങ്ങളില്‍ പൂര്‍ണ തൃപ്തരാണ് എസ്പിജി സംഘം.

പരമാവധി പത്ത് മിനുറ്റിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. നോമിനേഷന്‍ കൊടുത്തതിന് ശേഷം  രാഹുല്‍ സമീപത്തുള്ള ഓഡിറ്റോറിയത്തില്‍ വയനാട് മണ്ഡലത്തിലെ പ്രധാനപ്പെട്ട നേതാക്കളുമായി ആശയവിനിമയം നടത്തും. മുതിര്‍ന്ന നേതാക്കള്‍ക്ക് മാത്രമേ ഇതില്‍ പങ്കെടുക്കാനാകൂ എന്നും പരമാവധി എണ്ണം കുറയ്ക്കണമെന്നും എസ്പിജി ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട്ടിലെ നിലവിലെ സാഹചര്യങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളും രാഹുല്‍ നേതാക്കളുമായി ചര്‍ച്ച ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്