കേരളം

കെട്ടാന്‍ വരുന്നയാള്‍ വക്കീലാവണം, മീശ വേണം, രാഷ്ട്രീയക്കാരനുമാവണം; കുട്ടിയമ്മയുടെ ഡിമാന്‍ഡ് ഇതായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ല്യാണം കഴിക്കാന്‍ പോകുന്നയാളെക്കുറിച്ച് കുട്ടിയമ്മയ്ക്ക് കുറച്ച് ഡിമാന്‍ഡുകള്‍ ഉണ്ടായിരുന്നു. വക്കീലാവണം, മീശ വേണം പിന്നെ രാഷ്ട്രീയക്കാരനുമാവണം. എന്തായാലും മനസില്‍ കണ്ട വരന്‍ 1957 നവംബര്‍ 28 ന് കുട്ടിയമ്മയുടെ ജീവിതത്തിലേക്ക് ഒരു കൈ പിടിച്ചു.

കോണ്‍ഗ്രസ് നേതാവായിരുന്ന പി ടി ചാക്കോയുടെ അമ്മയുടെ സഹോദരിയുടെ മകളായിരുന്നു കെ എം മാണിയുടെ ജീവിതസഖിയായ കുട്ടിയമ്മ.

പി ടി ചാക്കോയെന്ന രാഷ്ട്രീയക്കാരന്റെ ജീവിതം തന്നെയാവും തന്റെ ഭര്‍ത്താവായി ഒരു രാഷ്ട്രീയക്കാരന്‍ മതിയെന്ന തീരുമാനത്തിലേക്ക് അവരെ എത്തിച്ചത്.

തന്റെ എല്ലാ വിജയങ്ങളുടെയും കാരണക്കാരി കുട്ടിയമ്മയാണെന്ന് അവസരം കിട്ടിയപ്പോഴെല്ലാം മാണി ലോകത്തോട് വിളിച്ചു പറഞ്ഞു. അതേ കുട്ടിയമ്മയുടെ കൈ പിടിച്ചാണ് നാടായ പാല എന്റെ രണ്ടാം ഭാര്യയാണെന്ന് മാണി പ്രഖ്യാപിക്കുകയും ചെയ്തത്. അത് സത്യവുമായിരുന്നുവെന്നതിന് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം സാക്ഷി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു