കേരളം

മമ്മൂട്ടി അത് പറയാന്‍ പാടില്ലായിരുന്നു: വിമര്‍ശനവുമായി കണ്ണന്താനം 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകളം മണ്ഡലത്തിലെ എല്‍ഡിഎഫ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ചവരെന്ന നടന്‍ മമ്മൂട്ടിയുടെ പരാമര്‍ശം അപക്വമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം.മമ്മൂട്ടിയെ പോലെയുളള ഒരു മുതിര്‍ന്ന താരം ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നു. താന്‍ മോഹന്‍ലാലിനെ മാത്രം കണ്ടതിലുളള ഹുങ്കായിരിക്കാം മമ്മൂട്ടിയുടെ പരാമര്‍ശത്തിന് പിന്നിലെന്നും കണ്ണന്താനം പറഞ്ഞു.

'മമ്മൂട്ടി കാണിച്ചത് അപക്വമായ നടപടിയാണ്. ഒരു സീനിയര്‍ നടനല്ലേ. വലിയ ഒരു ആളല്ലേ. പത്തു നാല്‍പ്പതുവര്‍ഷമായി ഹീറോയായിരിക്കുന്ന ആളാണ്. അദ്ദേഹത്തിന് അറിയാം ഇവിടെ മൂന്ന് സ്ഥാനാര്‍ത്ഥികളുണ്ടെന്ന്്. രണ്ടു സ്ഥാനാര്‍ത്ഥികളെ പിടിച്ചുനിര്‍ത്തി, അവര്‍ രണ്ടുപേരും കൊളളാം. അങ്ങനെ പറയുന്നത് ശരിയല്ല.'- കണ്ണന്താനം പറഞ്ഞു

'ഉത്തരവാദിത്വമുളള സ്ഥാനത്ത് ഇരിക്കുന്ന ഒരു നടന്‍ ഇങ്ങനയൊക്കേ പറയുന്നത് മോശമാണ്. അദ്ദേഹത്തെ കാണാന്‍ പോകാതിരുന്നതാകാം പ്രശ്‌നം. ഞാന്‍ മോഹന്‍ലാലിനെ കാണാന്‍ പോയി. മോഹന്‍ലാലിനെ കാണാന്‍ പോയ ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയില്ല. അതില്‍ അദ്ദേഹത്തിന് ഒരു ഹുങ്ക് കാണുമായിരിക്കാം'- കണ്ണന്താനം മാധ്യമങ്ങളോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്