കേരളം

സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് ജനറല്‍ ആശുപത്രിയില്‍: ആരോഗ്യമന്ത്രി ഉദ്ഘാടാനം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആരംഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ റോട്ടറി ക്ലബ്ബാണ് നെക്ടര്‍ ഓഫ് ലൈഫ് പദ്ധതി തുടങ്ങുന്നത്. ഉദ്ഘാടനം ആരോഗ്യമന്ത്രി കെകെ ശൈലജ നിര്‍വ്വഹിച്ചു. പദ്ധതിയുടെ ലോഗോയും മന്ത്രി പ്രകാശനം ചെയ്തു.

പ്രസവത്തോടെ അമ്മ മരിച്ച ശിശുക്കള്‍ക്കും, മാസം തികയാതെ പിറന്ന കുഞ്ഞുങ്ങള്‍ക്കും, ചികിത്സയിലുള്ള കുട്ടികള്‍ക്കും ഇത് വഴി മുലപ്പാല്‍ നല്‍കാനാകും. രാജ്യത്ത് ഇതുവരെ ഏഴ് മുലപ്പാല്‍ ബാങ്കുകളാണ് ഉള്ളത്.  കേരളത്തിലെ ആദ്യത്തെ മുലപ്പാല്‍ ബാങ്കാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആരംഭിക്കുന്നത്. 

അമ്മമാരുടെ മുലപ്പാല്‍ ശേഖരിച്ച്, ആവശ്യമുള്ള കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാക്കുന്നതാണ് മുലപ്പാല്‍ ബാങ്കുകള്‍. പ്രസവ സമയത്തും വാക്‌സിനേഷനായി വരുമ്പോഴും അമ്മമാരില്‍ നിന്ന് മുലപ്പാല്‍ ശേഖരിക്കും. ഇത്തരത്തില്‍ ശേഖരിച്ച മുലപ്പാല്‍ പാസ്ചറൈസ് ചെയ്ത ശേഷം മൈനസ് 20 ഡിഗ്രി വരെ തണുപ്പിച്ച് സൂക്ഷിക്കുന്നതാണ് രീതി. ആറ് മാസം വരെ ഈ പാല്‍ കേടാകാതെ ഇരിക്കും. വൈകാതെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും ഈ പദ്ധതി നടപ്പിലാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു