കേരളം

'കഷ്ടമായി പോയി! ചന്ദ്രനിലേക്ക് പോകാന്‍ റെഡിയായി ഇരിക്കുകയായിരുന്നു'; പരിഹാസവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരില്‍ ചന്ദ്രനിലേക്ക് അയക്കണമെന്ന ബിജെപി നേതാവിന്റെ പരാമര്‍ശത്തെ വീണ്ടും പരിഹസിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ചന്ദ്രനിലേക്ക് പോകാന്‍ റെഡിയായി ടിക്കറ്റും കാത്തിരിക്കുകയായിരുന്നു, ആ അധ്യായം മടക്കിയെന്ന് അവരുടെ തന്നെ നേതാവ് പറഞ്ഞത് കഷ്ടമായി പോയെന്നും അടൂര്‍ പറഞ്ഞു. 

അമ്പിളിമാമനോട് കുഞ്ഞുനാള്‍ മുതല്‍ക്കെ വൈകാരിക ബന്ധമുണ്ട്. കുഞ്ഞുങ്ങള്‍ കരയുമ്പോള്‍ അമ്പിളിമാമനെ കാണിച്ചാണ് അമ്മമാര്‍ സാന്ത്വനപ്പെടുത്താറ്. അങ്ങനെയുള്ള സ്ഥലത്തേക്ക് പോകാന്‍ സാധിക്കുന്നത് വലിയ ഭാഗ്യമല്ലേ എന്ന് അടൂര്‍ ചോദിക്കുന്നു. ആരേയും കുറ്റം പറയാനോ, ഭരണത്ത ചോദ്യം ചെയ്യാനോ അല്ല പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. രാമനാമം കൊലവിളിയായി ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാണിക്കാനായിരുന്നു അത്, പിന്നെയും എന്ന തന്റെ തിരക്കഥാ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് അടൂരിന്റെ പ്രതികരണം. 

സാധുക്കളെ കൂട്ടംകൂടി അടിച്ചു കൊല്ലുന്നത് കണ്ടുനില്‍ക്കാനാവില്ല. രാമനെ അറിയാത്തവരും, രാമായണം വായിക്കാത്തവരുമാണ് ഇതിന് പിന്നില്‍. ഇഷ്ടമില്ലാത്ത കാര്യം പറയുന്നവരെ ദേശദ്രോഹികളായി മുദ്രകുത്തരുത്. ഇത്തരം മനോഭാവങ്ങള്‍ക്കെതിരെ കേരളം ഒറ്റകെട്ടായി നിലകൊള്ളുന്നു എന്നത് സന്തോഷകരമാണെന്നും അടൂര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു