കേരളം

രാഖിയെ മറവുചെയ്ത കുഴിയില്‍ വെള്ളം നിറഞ്ഞു ; സമീപവീട്ടിലേക്ക് മണ്ണിടിഞ്ഞുവീണു, നാശനഷ്ടം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരത്ത് അമ്പൂരി തട്ടാന്‍മുക്കില്‍ രാഖിയുടെ മൃതദേഹം കണ്ടെടുത്ത കുഴിയില്‍ മഴവെള്ളം കെട്ടിനിന്ന് പുരയിടത്തിന്റെ ഭാഗം സമീപത്തെ വീടിന് മേല്‍ ഇടിഞ്ഞു വീണു. രാഖി കൊലപാതകത്തില്‍ അറസ്റ്റിലായ സൈനികന്‍ അഖിലിന്റെ തട്ടാംമുക്കിലുള്ള പുതിയവീടിന്റെ പിന്‍ഭാഗത്തെ മണ്ണും കരിങ്കല്‍കെട്ടുമാണ് പുലര്‍ച്ചെ ഇടിഞ്ഞുവീണത്. അയല്‍പക്കത്തെ സജിയുടെ വീട്ടിലേക്കാണ് ഇടിഞ്ഞുവീണത്. 

ഇതേത്തുടര്‍ന്ന് സജിയുടെ വീടിനോട് ചേര്‍ന്നുള്ള ശുചിമുറി തകര്‍ന്നു. വീടിനുചുറ്റും മലിനജലവും മണ്ണും നിറഞ്ഞിരിക്കുകയാണ്. രാഖിയുടെ മൃതദേഹം കണ്ടെടുത്തതിനു ശേഷം മറവുചെയ്തിരുന്ന കുഴി പൊലീസ് മണ്ണിട്ടുമൂടാത്തതാണ് വെള്ളംകെട്ടി മണ്ണിടിയാന്‍ കാരണമായതെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. 

രണ്ടുവട്ടം തെളിവെടുപ്പ് നടത്തിയിട്ടും അന്വേഷണസംഘം കുഴിമൂടിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കുഴിയില്‍ കെട്ടിനിന്ന വെള്ളത്തോടൊപ്പം ചുറ്റുമുണ്ടായിരുന്ന മണ്ണും ഇടിഞ്ഞുപോയി. ചരിഞ്ഞ പുരയിടത്തിന്റെ താഴ്ഭാഗത്ത് മൂലയില്‍ കല്ലടുക്കിനോട് ചേര്‍ന്നായിരുന്നു രാഖിയുടെ മൃതദേഹം മറവുചെയ്യാന്‍ കുഴിയെടുത്തിരുന്നത്. കുഴിയെടുക്കുന്നത് എന്തിനെന്ന് ചോദിച്ചപ്പോള്‍ മരം നടാനാണ് എന്നായിരുന്നു പ്രതികള്‍ സജിയോട് പറഞ്ഞിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്