കേരളം

വരും കൊല്ലങ്ങളിലും അതിതീവ്രമഴയ്ക്കും പ്രളയത്തിനും സാധ്യത; പഠനം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  വരും കൊല്ലങ്ങളിലും കേരളത്തില്‍ അതിതീവ്രമഴയ്ക്കും പ്രളയത്തിനും സാധ്യത. കാലാവസ്ഥ വ്യതിയാനം ഇന്നത്തെ രീതിയില്‍ തുടര്‍ന്നാല്‍ ഭാവിയിലും ഇത് സംഭവിക്കാമെന്ന് ബ്രിട്ടനിനെ റെഡിങ് സര്‍വകലാശാലയില്‍ ഗവേഷകയായ ഡോ ആരതി മേനോന്‍ പറയുന്നു. ഇതിനു പ്രധാനകാരണം ആഗോള താപനം ആണെന്നാണ് പ്രാഥമിക നിഗമനം. ഇക്കൊല്ലം ജൂണ്‍, ജൂലായ് മാസങ്ങളില്‍ മഴ കുറവായിരുന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചതെന്നും അവര്‍ പറഞ്ഞു. 

ഒരു ന്യൂനമര്‍ദംകൂടി ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്നുണ്ട്. ഇതിന്റെ ഫലമായി മഴ ശക്തമാകുന്നതും വടക്കന്‍ കേരളത്തിലാവും. മൂന്നുനാലു മാസങ്ങള്‍കൊണ്ട് പെയ്യേണ്ട മഴ കുറഞ്ഞ ദിവസങ്ങളില്‍ പെയ്യുന്നതാണ് മിന്നല്‍ പ്രളയത്തിന് കാരണം. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന തീവ്ര ന്യൂനമര്‍ദം തെക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമാക്കും. ഇതുമൂലം അറബിക്കടലിന്റെ ഉപരിതലത്തിലുള്ള നീരാവി പശ്ചിമഘട്ടത്തിലെത്തും. ഇതാണ് പശ്ചിമഘട്ടത്തിനു തൊട്ടു പടിഞ്ഞാറ്് തീവ്രമഴ പെയ്യാന്‍ കാരണം. ഇപ്പോഴുള്ള ന്യൂനമര്‍ദം ഗുജറാത്ത്, രാജസ്ഥാന്‍ തീരത്തെത്തിക്കഴിഞ്ഞതിനാല്‍ അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ മഴ കുറയും.

വിവിധ കാലാവസ്ഥാ മാതൃകകളില്‍ ആഗോള താപനം ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് നടത്തിയ പഠനങ്ങളില്‍നിന്നു ലഭിച്ച പ്രാഥമിക നിഗമനമാണ് വരും കൊല്ലങ്ങളിലും കേരളത്തില്‍ അതിതീവ്രമഴയ്ക്കും പ്രളയത്തിനും സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന് ആധാരമെന്ന് ആരതി മേനോന്‍ പറഞ്ഞു. ബ്രിട്ടീഷുകാരനായ കിരേന്‍ ഹണ്ടുമായി ചേര്‍ന്ന് 2018ല്‍ കേരളത്തിലുണ്ടായ പ്രളയത്തെ കുറിച്ചുളള ഗവേഷണത്തിലാണിപ്പോള്‍ ആരതി. ഇപ്പോഴത്തെ അന്തരീക്ഷ സാഹചര്യത്തില്‍ 20 വര്‍ഷത്തിനുശേഷമുള്ള ആഗോളതാപനം ഉള്‍ച്ചേര്‍ത്ത് പരീക്ഷണം നടത്തിയിരുന്നു. അതിതീവ്ര മഴയുണ്ടാകുമെന്നാണ് ലഭിച്ച ഫലം. കൂടുതല്‍ വര്‍ഷങ്ങളിലെ ന്യൂനമര്‍ദങ്ങളെയും അതിനോടനുബന്ധിച്ച തീവ്രമഴയെയും നിരീക്ഷിച്ചാലേ ആഗോള താപനമാണ് പ്രളയത്തിന്റെ പ്രധാന കാരണമെന്ന് ഉറപ്പിക്കാനാകൂ എന്ന് ആരതി പറഞ്ഞു.

ഇന്ത്യന്‍ മണ്‍സൂണിനെ പറ്റിയുള്ള തന്റെ ഗവേഷണത്തെപ്പറ്റി 2017 മാര്‍ച്ചില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രഭാഷണം നടത്തിയിട്ടുണ്ട് ഡോ. ആരതി മേനോന്‍. ബ്രിട്ടനും ഇന്ത്യയും ചേര്‍ന്ന് നടത്തുന്ന മണ്‍സൂണ്‍ ഗവേഷണ പദ്ധതിയിലെ ഗവേഷകയാണ് എറണാകുളം കളമശ്ശേരിക്കാരിയായ ആരതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല