കേരളം

'മരിച്ച സാക്ഷികളോട് ഹാജരാവാന്‍ സിബിഐ കോടതി'; അഭയ കേസില്‍ വിചാരണ നാളെ ആരംഭിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ വധക്കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെ അഭയയുടെ മരിച്ചു പോയ പിതാവും, മാതാവും ഉള്‍പ്പെടെയുള്ളവര്‍ക്ക് സമന്‍സ് അയച്ച് കോടതി. നാളെയാണ് വിചാരണ ആരംഭിക്കുക. 

മരിച്ചു പോയവരുടെ വിവരങ്ങള്‍ സിബിഐ പ്രത്യേക കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താതിരുന്നതാണ് ഗുരുതര വീഴ്ചയ്ക്ക് കാരണമായത്. അഭയയുടെ പിതാവും, കേസിലെ രണ്ടാം സാക്ഷിയുമായ തോമസ് തിങ്കളാഴ്ച ഹാജരാവണം എന്നാണ് സമന്‍സ്. 2016 ജൂണില്‍ തോമസ് മരണമടഞ്ഞിരുന്നു. 

2015ല്‍ മരിച്ച അഭയയുടെ മാതാവ് ലീലാമ്മ, ദൃക്‌സാക്ഷി 2014ല്‍ മരിച്ച ചെല്ലമ്മ ദാസ്, മരിച്ച ഇടവക വികാരി ഫാ. തോമസ് ചാഴിക്കാടന്‍, കാലം ചെയ്ത ആര്‍ച്ച് ബിഷപ് കുര്യാക്കോസ് കുന്നശ്ശേരി, ഈയിടെ മരിച്ച ഫോറന്‍സിക് സര്‍ജന്‍ ഡോ ഉമാദത്തന്‍ എന്നിവര്‍ക്കും ഹാജരാവാന്‍ നിര്‍ദേശിച്ച് കോടതി സമന്‍സ് അയച്ചു. 

അഭയ മരിച്ച് 27 വര്‍ഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. ഫാ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്‌റ്റെഫി എന്നിവരാണ് വിചാരണ നേരിടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്