കേരളം

മകളുടെ വീടിന്റെ ചായിപ്പില്‍ ആക്രിസാധനങ്ങള്‍ക്കൊപ്പം അമ്മ; കരളലിയിക്കുന്ന കാഴ്ച

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഭവനസന്ദര്‍ശനത്തിനായി റസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോള്‍ കണ്ടത് ടാര്‍പോളിന്‍ വലിച്ചുകെട്ടിയ ഷെഡില്‍ ആക്രിസാധനങ്ങള്‍ക്കൊപ്പം എണ്‍പതുവയസ്സുകാരി തങ്കമ്മയെ. തിരുവനന്തപുരം പാലോട് പാപ്പനംകോട് വെങ്കിടഗിരിയിലെ വീട്ടിലാണ് കരളലിയിക്കുന്ന ഈ കാഴ്ച.

മകള്‍ക്ക് എഴുതിക്കൊടുത്ത പത്തു സെന്റിലെ വീടിന്റെ പിന്നാമ്പുറത്ത് ടാര്‍പ്പോളിന്‍ വലിച്ചുകെട്ടിയ ഷെഡില്‍, പഴയ സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിനു നടുവിലാണ് ഇവര്‍ കഴിയുന്നത്. കൈയെത്തും ദൂരത്തില്‍ ആള്‍മറയില്ലാത്ത കിണറുമുണ്ട്. പാപ്പനംകോട് റസിഡന്‍സ് അസോസിയേഷന്റെ ഇടപെടല്‍ മൂലം പൊലീസ് സഹായത്തോടെ ചികിത്സയും  മറ്റു സൗകര്യങ്ങളും ലഭിച്ചു. 
 
ഭവന സന്ദര്‍ശനത്തിന് പാപ്പനംകോട് റസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോഴാണ് ഇതു കണ്ടത്.  വസ്ത്രംപോലുമില്ലാതെയാണ് തങ്കമ്മ കിടന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഉടന്‍   പാലോട് പൊലീസില്‍ അറിയിച്ചു. ചികിത്സ ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പിനോട് അഭ്യര്‍ഥിച്ചതായും വീട്ടിലെത്തി ചികിത്സ നല്‍കുമെന്നും വീടിനുള്ളില്‍ കിടത്താന്‍ മകള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും നിരീക്ഷിക്കുമെന്നും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്