കേരളം

ബാഗ് തട്ടിയെടുത്തു, സ്റ്റാന്‍ഡിന് പിന്നിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; രാത്രി ബസ് കാത്തുനിന്ന സ്ത്രീക്ക് നേരെ അതിക്രമം; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

മൂവാറ്റുപുഴ; രാത്രി ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തു നിന്ന സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമം. മൂവാറ്റുപുഴയിലാണ് സംഭവമുണ്ടായത്. ആദ്യം ബാഗ് തട്ടിയെടുക്കുകയും പിന്നീട് സ്റ്റാന്‍ഡിന് പിന്നിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പായിപ്ര എസ് വളവില്‍ താമസിക്കുന്ന അര്‍ഷാദ് അലിയാര്‍(39), അടൂപറമ്പ് ചിലക്കാട്ട് പറമ്പില്‍ ആരിഫ്(45) എന്നിവരാണ് പിടിയിലായത്. 

ശനിയാഴ്ച രാത്രി ആശ്രമം സ്റ്റാന്‍ഡില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന സ്ത്രീയാണ് ആക്രമണത്തിനിരയായത്. തൊടുപുഴയ്ക്കുള്ള ബസ് കാത്തു നിന്ന സ്ത്രീയുടെ അടുത്തെത്തിയ ഇവര്‍ ബലം പ്രയോഗിച്ച് പണമടങ്ങിയ ബാഗ് തട്ടിയെടുത്തു. അര്‍ഷാദ് പണവുമായി മുങ്ങിയപ്പോള്‍ ആരിഫ് ഇവരെ സ്റ്റാന്‍ഡിന്റെ പിന്നിലേക്കു വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളില്‍ നിന്ന് രക്ഷപ്പെട്ട് ഓടുകയായിരുന്നു. 

ഞായറാഴ്ച രാവിലെയാണ് സംഭവത്തില്‍ പരാതിയുമായി അവര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ഒട്ടേറെ പിടിച്ചുപറി, മോഷണ കേസുകളില്‍ പ്രതികളാണ് ഇവര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ