കേരളം

നാടകകൃത്തും ചിത്രകാരനുമായ തുപ്പേട്ടന്‍ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്


തൃശ്ശൂര്‍: പ്രശസ്ത നാടകകൃത്തും സംവിധായനകനും ചിത്രകാരനുമായ തുപ്പേട്ടന്‍ (എം. സുബ്രഹ്മണ്യന്‍ നമ്പൂതിരി) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.തൃശ്ശൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 

മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 2003ല്‍ 'വന്നന്ത്യേ കാണാം' എന്ന നാടകത്തിലൂടെ നേടി.
1929 മാര്‍ച്ച് ഒന്നിന് തൃശ്ശൂര്‍ ജില്ലയിലെ പാഞ്ഞാളിലെ വേദ പണ്ഡിതനായ മാമണ്ണ് ഇട്ടിരവി നമ്പൂതിരിയുടെയും ദേവകി അന്തര്‍ജനത്തിന്റെയും മകനായി ജനിച്ചു. പാഞ്ഞാള്‍ വിദ്യാലയം, സിഎന്‍എന്‍. ഹൈസ്‌കൂള്‍, ചേര്‍പ്പ്, എസ്എംടി എച്ച്എസ് ചേലക്കര, മഹാരാജാസ് കോളജ്, സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സ്, മദ്രാസ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

ഒരു വര്‍ഷം കൊച്ചിയില്‍ മുണ്ടംവേലി ഹൈസ്‌കൂളിലും പിന്നീട് 27 വര്‍ഷം പാഞ്ഞാള്‍ സ്‌കൂളിലും ചിത്രകലാധ്യാപകനായിരുന്നു.ഭാര്യ: ഉമാദേവി. മക്കള്‍: സുമ, സാവിത്രി, അജിത, രവി, രാമന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി