കേരളം

'പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിയും വരെ കനകദുർ​ഗയ്ക്കും ബിന്ദുവിനും എവിടെയും ഇരിക്കാം, നടക്കാം' ; എന്നാൽ വിധി ഞങ്ങൾ നടപ്പാക്കും- വധ ഭീഷണി

സമകാലിക മലയാളം ഡെസ്ക്

പെരിന്തൽമണ്ണ: ശബരിമല ദർശനം നടത്തിയ കനക​ദുർ​ഗയ്ക്ക് വധ ഭീഷണിയുമായി ഊമക്കത്ത്. പെരിന്തൽമണ്ണയിൽ കനകദുർ​ഗയെ താമസിപ്പിച്ചിരിക്കുന്ന വൺസ്റ്റോപ്പ് സെന്റർ അഡ്മിനിസ്ട്രേറ്റർക്കാണ് കഴിഞ്ഞ ദിവസം കത്ത് ലഭിച്ചത്. 

പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിയും വരെ കനകദുർ​ഗയ്ക്കും ബിന്ദുവിനും എവിടെയും ഇരിക്കാം, നടക്കാം. എന്നാൽ വിധി ഞങ്ങൾ നടപ്പാക്കുമെന്നാണ് കത്തിലുള്ളത്. ഈ സമയത്ത് അഡ്മിനിസ്ട്രേറ്റർ ഡ്യൂട്ടി സ്ഥലത്ത് നിന്ന് മാറി നിൽക്കണമെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. കത്ത് പെരിന്തൽമണ്ണയിൽ നിന്ന് തന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പെരിന്തൽമണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

അതേസമയം ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ തനിക്ക് വീട്ടിൽ പ്രവേശിച്ച് ഭർത്താവും കുട്ടികളുമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന കനകദുർ​ഗയുടെ ആവശ്യത്തിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കമ്മീഷൻ അം​ഗം മോഹൻ കുമാറാണ് നിർദേശം നൽകിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും