കേരളം

ആ കാക്കയും ഈ കാക്കയും തമ്മിലുളള വ്യത്യാസം കണ്ടുപിടിക്കാമോ? 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒരു സ്ഥാപനത്തിന്റെയോ ബ്രാന്‍ഡിന്റേയോ ലോഗോയും ഐഡന്റിറ്റിയും ആ സ്ഥാപനത്തേക്കാള്‍ ശ്രദ്ധ നേടുന്നത് അപൂര്‍വമാണ്. കറുപ്പിലോ വെളുപ്പിലോ മാത്രമുള്ള ഐഡന്റിറ്റികളും അപൂര്‍വമാണ്. ഇവിടെ എറണാകുളത്ത് സംസ്ഥാന സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം സംഘടിപ്പിക്കുന്ന കൃതിയുടെ ഐഡന്റിറ്റിയായ കാക്കയും ഈ ഗണത്തില്‍പ്പെടുന്നതാണ്. ഇതിനോടകം തന്നെ നിരവധി തവണ ഇത് വാര്‍ത്തകളില്‍ നിറയുകയും ചെയ്തിട്ടുണ്ട്. ഇത്തവണ ചില പുതുമകള്‍ വരുത്തിയാണ് ഐഡന്റിറ്റി അവതരിപ്പിച്ചിരിക്കുന്നത്. 

പെട്ടെന്ന് നോക്കുമ്പോള്‍ കൃതി 2018ന്റെയും  2019ന്റെയും കാക്കകള്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നു തോന്നാം. പക്ഷേ ഇത്തവണ കൃതി കാക്കയുടെ ദേഹത്ത് പേറുന്ന വൈലോപ്പിള്ളി കവിതാശകലം പുതുക്കിയത് അധികം പേരും അറിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം വൈലോപ്പിള്ളിയുടെ തന്നെ ഏറെ പ്രശസ്തമായ വരിയായിരുന്ന കൂരിരുട്ടിന്റെ കിടാത്തിയെന്നാല്‍ സൂര്യപ്രകാശത്തിനുറ്റ തോഴി എന്നതായിരുന്നു കൃതി കാക്കയില്‍ ആലേഖനം ചെയ്തിരുന്നത്.

ഒരു പ്രളയത്തിനു ശേഷം വന്ന രണ്ടാം കൃതിയില്‍, വൈലോപ്പിള്ളിയുടെ തന്നെ വരിയായ കാക്ക നീ ഞങ്ങളെ സ്‌നേഹിക്കിലും കാക്കണം സ്വാതന്ത്ര്യം എന്നറിവോള്‍ എന്ന വരി ഉള്‍പ്പെടുത്തി കവിതാശകലം പുതുക്കിയിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്

വില കൂടിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം, ടി വി സീരിയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മോഷണം; 13 കാരന്‍ പിടിയില്‍