കേരളം

മകളെ ശല്യപ്പെടുത്തി, ആലപ്പുഴയില്‍ യുവാവിനെ പിതാവ് കുത്തിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: മകളെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് യുവാവിനെ പെണ്‍കുട്ടിയുടെ പിതാവ് കൊലപ്പെടുത്തി. പുന്നപ്ര വാടയ്ക്കല്‍ ആറുകൊലശേരി കുര്യാക്കോസ്(20) ആണ് മരിച്ചത്. വാടയ്ക്കല്‍ വേലിയകത്ത് വീട്ടില്‍ സോളമന്‍ (45) ആണ് കൊല നടത്തിയത്. 

ഇരുവരും ബന്ധുക്കളാണ്. ഞായറാഴ്ച ഉച്ചയോടെ വാടയ്ക്കല്‍ ദൈവജനമാതാ പള്ളിക്ക് സമീപം വെച്ചായിരുന്നു സംഭവം. കുര്യാക്കോസിന്റെ വയറിനാണ് കുത്തേറ്റത്. ഇയാളെ ഉടനെ ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കുവാനായില്ല. സോളമനെ പൊലീസ് അറസ്റ്റ് ചെയ്തു. 

വിദ്യാര്‍ഥിയായ തന്റെ മകളുമായി അടുക്കാന്‍ ശ്രമിക്കരുത് എന്ന് പറഞ്ഞ് വിലക്കിയിട്ടും മകളുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചതിലുള്ള ദേഷ്യത്തിലാണ് കൊലപാതകം എന്ന് പൊലീസ് പറയുന്നു. മകള്‍ സണ്‍ഡേ സ്‌കൂളില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ കുര്യാക്കോസ് സംസാരിക്കുന്നത് കണ്ടതിനെ തുടര്‍ന്നാണ് ആക്രമിച്ചതെന്നും പറയുന്നു. കരളിനും രക്തക്കുഴലിനും, വൃക്കയ്ക്കുമേറ്റ പരിക്കാണ് കുര്യാക്കോസിന്റെ മരണകാരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു