കേരളം

തീപിടിത്തങ്ങളിലെ അട്ടിമറി സാധ്യത അന്വേഷിക്കണം ; സമഗ്ര പൊലീസ് അന്വേഷണം വേണമെന്ന് അഗ്നിശമനസേന

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തീപിടിത്തങ്ങളിലെ അട്ടിമറി സാധ്യത അന്വേഷിക്കണമെന്ന് അഗ്നിശമന സേനാ മേധാവി. ഇക്കാര്യങ്ങളില്‍ പൊലീസ് സമഗ്ര അന്വേഷണം നടത്തണം. സുരക്ഷ സംവിധാനങ്ങളില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ജില്ലാ കളക്ടര്‍മാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഫയര്‍ഫോഴ്‌സ് മേധാവി എ ഹേമചന്ദ്രന്‍ ആവശ്യപ്പെട്ടു. 

സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ നിരവധി തീപ്പിടുത്തങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൊച്ചിയില്‍ മാത്രം ഒരാഴ്ചയ്ക്കിടെ മൂന്ന് വന്‍ തീപിടുത്തങ്ങളാണ് ഉണ്ടായത്. എറണാകുളം സൗത്തിലെ പാരഗണ്‍ ഗോഡൗണിലുണ്ടായ വന്‍ അഗ്നിബാധയില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. 

വെള്ളിയാഴ്ച ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് കൊച്ചി നഗരം പുകയില്‍ മുങ്ങി. ആളുകള്‍ക്ക് കണ്ണെരിച്ചിലും അസ്വസ്ഥതകളും ഉണ്ടായിരുന്നു. ഹൈക്കോടതിക്ക് സമീപത്തെ മംഗള വനത്തിലും ഇന്നലെ അഗ്നിബാധയുണ്ടായിരുന്നു. മലപ്പുറം എടവണ്ണയിലെ പെയിന്റ് ഗോഡൗണിലും ഇന്നലെ വന്‍ തീപിടുത്തമുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്