കേരളം

പദ്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവച്ചെന്ന് വാര്‍ത്ത; ദുഷ്പ്രചാരണമെന്ന് കടകംപള്ളി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ രാജിവച്ചു എന്ന വാര്‍ത്തകള്‍ നിഷേധിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പത്മകുമാര്‍ രാജിവച്ചു എന്നത് ദുഷ്പ്രചാരണം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. 

എ പത്മകുമാറില്‍ നിന്ന് രാജിക്കത്ത് എഴുതിവാങ്ങി എന്നായിരുന്നു വാര്‍ത്ത. ബോര്‍ഡ് അംഗം കെ.പി ശങ്കരദാസിന് പകരം ചുമതല നല്‍കുമെന്നും പ്രചാരണമുണ്ടായിരുന്നു. മകരവിളക്ക് തീര്‍ത്ഥാടനത്തിന് ശേഷം രാജിക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും വാര്‍ത്തയില്‍ പറയുന്നു. 

പദ്മകുമാറിന്റെ നിലപാടുകളെ വിമര്‍ശിച്ച് മുഖ്യമന്ത്രിയുള്‍പ്പെടെ രംഗത്ത് വന്നിരുന്നു. നേരത്തെ പത്മകുമാര്‍ രാജിസന്നദ്ധത അറിയിച്ചിരുന്നതായും അപ്പോള്‍ പിന്തിരിപ്പിച്ച സര്‍ക്കാരും സിപിഎമ്മും ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുകയാണ് എന്നുമായിരുന്നു വാര്‍ത്ത. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്