കേരളം

ചാണകവെള്ളം തളിച്ച ബക്കറ്റുമായി കാത്തിരുന്നു, തലയിലൂടെ ഒഴിച്ചു; ആക്രമണം ആസൂത്രിതമെന്ന് പ്രിയനന്ദനന്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തനിക്കു നേരെ നടന്നത് ആസൂത്രിതമായ ആക്രമണമെന്ന് സംവിധായകന്‍ പ്രിയനന്ദനന്‍. കണ്ടാല്‍ അറിയുന്ന ആളുകളാണ് ആക്രമണം നടത്തിയതെന്നും ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും പ്രിയനനന്ദന്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

എല്ലാ ദിവസവും താന്‍ രാവിലെ കവലയിലേക്ക് ഇറങ്ങാറുണ്ട്. ഏഴരയോടെയാണ് പതിവായി ഇറങ്ങുന്നത്. ഇന്ന് ഒന്‍പതു മണിയായി. ഈ സമയമത്രയും ബക്കറ്റില്‍ ചാണക വെള്ളവും വച്ച് ഇവര്‍ കാത്തിരിക്കുകയായിരുന്നെന്നാണ് അവിടെ ഉണ്ടായിരുന്നവര്‍ പറഞ്ഞതെന്ന് പ്രിയനന്ദനന്‍ പറഞ്ഞു. ആസൂത്രിതമായ ആക്രമണമാണ് നടന്നത്. ഇതൊരു തുടക്കം മാത്രമാണ്, ഇനി നോക്കിയിരുന്നോ എന്ന ഭീഷണിയും അക്രമികള്‍ നടത്തിയെന്ന് പ്രിയനന്ദനന്‍ പറഞ്ഞു.

നടന്നുവരുമ്പോള്‍ അവര്‍ ഓടിവന്ന് ചാണകവെള്ളം തലയിലൂടെ ഒഴിക്കുകയായിരുന്നു. തലയുടെ വശത്തായി അടിക്കുകയും ചെയ്തു. അയ്യപ്പനെതിരെ പറയാന്‍ നീ ആരാടാ എന്നു ചോദിച്ചായിരുന്നു ആക്രമണം. ആളുകള്‍ കൂടിയപ്പോള്‍ അവര്‍ ഓടിപ്പോയി.

ഏതു സമയവും പൊലീസ് സംരക്ഷണത്തില്‍ നടക്കാന്‍ തനിക്കാവില്ല. അതുകൊണ്ട് ഇങ്ങനെ തന്നെ മുന്നോട്ടുപോവും. തൃശൂരില്‍ കാലുകുത്തിക്കില്ല, സാഹിത്യ അക്കാദമിയില്‍ കടത്തില്ല എന്നൊക്ക നേരത്തെ ഭീഷണിയുണ്ടായിരുന്നു. അതൊന്നും കാര്യമാക്കിയില്ല. താന്‍ അക്കാദമി ഉള്‍പ്പെടെ എല്ലായിടത്തും പോവാറുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിലെ ഭാഷ മോശമെന്നു കണ്ടാണ് പിന്‍വലിച്ചത്. ദൈവങ്ങളെ അധിക്ഷേപിച്ചെന്നു സ്വയം വിലയിരുത്തുന്നില്ല. സാധാരണ ഗതിയില്‍ ഉന്നയിക്കുന്ന വിമര്‍ശനമായിരുന്നു തന്റേത്. അതു കൊലക്കുറ്റമൊന്നുമല്ല. തനിക്കെതിരെ പ്രകടനം നടത്തിയവര്‍ ഉപയോഗിച്ച ഭാഷ അതിനേക്കാള്‍ മോശമായിരുന്നുവെന്ന് പ്രിയനനന്ദന്‍ കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല