കേരളം

'ഹെഗ്‌ഡേവാര്‍ രാജ്യസ്‌നേഹിയെന്ന് എഴുതി നല്‍കി; മോഹന്‍ലാലിന് നല്‍കിയത് മമ്മൂട്ടിക്കും നല്‍കണം; സെന്‍കുമാര്‍ മൃഗത്തെക്കാള്‍ അധ:പതിച്ചു'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് കുമാര്‍ മുഖര്‍ജിക്ക് ഭാരതരത്‌ന നല്‍കിയതിനെതിരെ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഇക്കുറി പത്മഭാരതരത്‌ന പുരസ്‌കാരങ്ങള്‍ നല്‍കിയത് നിക്ഷപക്ഷമായല്ല. നാഗ്പൂരില്‍ പോയി ആര്‍എസ്എസ് സ്ഥാപകന്‍ രാജ്യസ്‌നേഹിയാണെന്ന് എഴുതി കൊടുത്തത് കൊണ്ട് മാത്രമാണ് പ്രണബ് മുഖര്‍ജിക്ക് ഭാരതരത്‌ന നല്‍കിയതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുറന്നടിച്ചു. നേരത്തെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. 

ഭൂപന്‍ ഹസാരിക വലിയ കലാകാരനാവും എന്നാല്‍ അദ്ദേഹവും ആര്‍എസ്എസുകാരനാണ്. അതേപോലെ നാനാജി ദേശ്മുഖ് അദ്ദേഹത്തിനും ഭാരതരത്‌ന കൊടുത്തു. എന്ത് യോഗ്യതയാണ് അദ്ദേഹത്തിനുള്ളത്. പണ്ട് ജനതാസര്‍ക്കാര്‍ ഉണ്ടാക്കാന്‍ സഹായിച്ചു അതാവാമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.  പത്മ പുരസ്‌കാരം നല്‍കുന്നതിലും ഉന്നതമായ യോഗ്യതകള്‍ ഉള്ളവര്‍ക്കാണ് ഭാരതരത്‌ന നല്‍കേണ്ടത്. മദന്‍ മോഹന്‍ മാളവ്യയ്ക്ക് നേരത്തെ വാജ്‌പേയ്‌ക്കൊപ്പം ഭാരതരത്‌ന നല്‍കിയിരുന്നു. അതിനെതിരെ വിമര്‍ശനം ഉയര്‍ത്തിയവര്‍ക്ക് ബിജെപി നല്‍കിയ മറുപടി അദ്ദേഹം ബനാറസ് സര്‍വകലാശാല സ്ഥാപിച്ചിരുന്നു എന്നാണ്. ലോകപ്രശസ്തമായ അലിഗഢ് സര്‍വകലാശാല സ്ഥാപിച്ച സര്‍ സയ്യീദ് അഹമ്മദ്ഖാനും ഭാരതരത്‌ന കൊടുക്കണം എന്ന ആവശ്യം അപ്പോള്‍ ഉയര്‍ന്നു. മുസ്ലീങ്ങള്‍ക്കൊന്നും കൊടുക്കാനുള്ളതല്ല ഭാരതരത്‌ന എന്നാണ് അന്ന് ആര്‍എസ്എസ് പറഞ്ഞത്. ഇന്ന് മോഹന്‍ലാലിന് കിട്ടിയ പോലെ നാളെ മമ്മൂട്ടിക്കും പത്മപുരസ്‌കാരം ലഭിക്കണമെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.

ഡിജിപി പദവിയില്‍ നിന്നും വിരമിച്ചയാളാണ് സെന്‍കുമാര്‍ ഇരുന്ന പദവിയുടെ മഹത്വമെങ്കിലും അദ്ദേഹം കാണിക്കണം. രാജ്യത്തെ പരമോന്നത ബഹുമതികള്‍ ബലാത്സംഗ കേസ് പ്രതികളായ ഗോവിന്ദചാമിക്കും അമറുല്‍ ഇസ്ലാമിനുമെല്ലാം നല്‍കണം എന്ന് പറഞ്ഞ സെന്‍കുമാര്‍ മൃഗങ്ങളേക്കാളും അധപതിച്ചു പോയിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളെല്ലാം പരിശോധിച്ചാല്‍ അദ്ദേഹത്തിന്റെ തളയില്‍ തളം വയ്‌ക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ആര്‍എസ്എസുകാര്‍ കാണിക്കാത്ത ആവേശമാണ് ഭരണഘടന പൊളിച്ചെഴുത്തുന്നതില്‍ അദ്ദേഹം കാണിക്കുന്നത്. ഭരണഘടനയില്‍ നിന്നും മതനിരപേക്ഷത എടുത്തു കളയണം എന്നാണ് സംഘപരിവാര്‍ പറയുന്നത്. എന്നാല്‍ രാജാവിനേക്കാളും വലിയ രാജഭക്തിയാണ് ഇപ്പോള്‍ അദ്ദേഹം കാണിക്കുന്നത്. 

പുത്തരിക്കണ്ടം മൈതാനത്ത് അദ്ദേഹം പോയി പ്രസംഗിച്ചതിനെ ഞാന്‍ കുറ്റം പറയില്ല. എന്നാല്‍ അവിടെ പോയി പ്രസംഗിച്ചതെല്ലാം ഒരു മതനിരപേക്ഷ രാജ്യമായ ഇന്ത്യയുടെ മതേതരത്വത്തെ വെല്ലുവിളിക്കുന്നതാണ്. ഇന്ത്യയുടെ മതേതരത്വത്തെ വെല്ലുവിളിക്കാന്‍ ഒരുത്തന്‍ തയ്യാറായാല്‍ അയാളെ ഇന്ത്യക്കാരനായി കാണാനാവില്ല. ആര്‍എസ്എസുകാരാനാണ് സെന്‍കുമാറെങ്കില്‍ ആര്‍എസ്എസുകാരുടെ അപ്പസ്തലോനായ മോദി നയിക്കുന്ന സര്‍ക്കാരാണ് ഈ പുരസ്‌കാരങ്ങള്‍ നല്‍കിയത്. നാളെ സെന്‍കുമാറിനും ഇതേ പോലെ പദവികള്‍ ലഭിക്കും. അന്നും അദ്ദേഹം ഇതേ അഭിപ്രായം പറയുമോ. ചില പദവികള്‍ ലക്ഷ്യം വച്ചാണ് സെന്‍കുമാര്‍ കളിക്കുന്നതെന്നും നമ്മുക്ക് അറിയാമെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം