കേരളം

പൂവാലൻ കേസുകൾ ഏറ്റവും കൂടുതൽ എറണാകുളത്ത്; ബലാത്സംഗ വീരൻമാർ കൂടുതലുള്ളത് തലസ്ഥാനത്തും 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ സംസ്ഥാനത്ത് കഴിഞ്ഞ വർഷം രജിസ്റ്റർചെയ്തത് 13,736 കേസുകളെന്ന് റിപ്പോർട്ട്. എറണാകുളം ജില്ലയിലാണ് ഇത്തരം കേസുകൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്തിട്ടുള്ളത് - 1878 കേസുകൾ. തിരുവനന്തപുരത്ത് 1688ഉം കോഴിക്കോട് 1330ഉം കേസുകളാണ് രജിസ്റ്റർ ചെയതിട്ടുള്ളത്. 

ഏറ്റവും കൂടുതൽ പൂവാലൻ കേസുകളുണ്ടായതും എറണാകുളത്താണ്. 98 കേസുകളാണ് ഇത്തരത്തിലുള്ള പരാതിയുമായി രജിസ്റ്റർ ചെയ്യപ്പെട്ടത്. 48 കേസുകളാണ് കൊല്ലത്തും മലപ്പുറത്തും രജിസ്റ്റർ ചെയ്തി‌ട്ടുള്ളത്. 

ഭർതൃപീഡനപരാതികൾ ഏറ്റവുമധികം ഉയർന്നത് മലപ്പുറം ജില്ലയിലാണ്. 338 കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. സംസ്ഥാനത്തൊട്ടാകെ കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്ത 2015 ബലാത്സംഗക്കേസുകളിൽ ഏറ്റവും കൂടുതൽ തിരുവനന്തപുരം ജില്ലയിലാണ്. 274 കേസുകളാണ് തലസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം