കേരളം

വെളളം കിട്ടിയിട്ട് 20 ദിവസമായെന്ന് എം ടി; ഗൗരവത്തോടെ പരിഗണിക്കുമെന്ന് തോമസ് ഐസക്ക് 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: 20 ദിവസമായി വീട്ടില്‍ വെള്ളം കിട്ടുന്നില്ലെന്ന പരാതിയുമായി എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍. മന്ത്രി ടി എം തോമസ് ഐസക്കിന്റെ 'ജനകീയ ബദലുകളുടെ നിര്‍മിതി  , ഊരാളുങ്കല്‍ സൊസൈറ്റി അനുഭവം' എന്ന പുസ്ത പ്രകാശന ചടങ്ങിലാണ് വെള്ളം കിട്ടാത്തതിന്റെ ബുദ്ധിമുട്ട് എം ടി പങ്കുവെച്ചത്. എം.ടിയുടെ പരാതി ഗൗരവത്തോടെ പരിഗണിക്കുമെന്ന്  മന്ത്രി തോമസ് ഐസക്ക് ഉറപ്പു നല്‍കി

മന്ത്രി തോമസ് ഐസക്കിന്റെ സാന്നിധ്യത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനോടാണ് തനിക്ക് വെള്ളം കിട്ടാത്തിന്റെ പരാതി എം ടി  പറഞ്ഞത്. മറ്റൊരു വഴിയുമില്ലാത്തതിനാലാണ് ഈ വേദി തെരഞ്ഞെടുത്തതെന്നും കൈകൂപ്പി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വളരെ ഗൗരവമുള്ള വിഷയമാണ് എം ടി സൂചിപ്പിച്ചതെന്ന് പറഞ്ഞ മന്ത്രി കുടിവെള്ള സ്രോതസുകള്‍ മലിനമാക്കാതെ പരമാവധി ഉപയോഗിക്കുകയെന്നതാണ്  കേരളം നേരിടുന്ന ജലക്ഷാമത്തിന് പരിഹാരമെന്ന് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും