കേരളം

'മൃതദേഹത്തിൽ കണ്ട മുറിവുകൾ പൊലിസിനെ അറിയിച്ചു; യുവാവിനെ കൊന്ന് കെട്ടിത്തൂക്കി'; ആരോപണവുമായി അമ്മ

സമകാലിക മലയാളം ഡെസ്ക്

നെടുങ്കണ്ടം ∙ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി മാതാവ്. കൈലാസനാട് അശോകവനം അറപ്പുരക്കുഴിയിൽ വിഷ്ണു (20)നെ 2018 ഡിസംബർ 22 നു രാത്രി ഒൻപതിനാണു വീടിനു സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ദേഹമാസകലം പരുക്കേറ്റ പാടുകളുണ്ടായിരുന്നു. രാവിലെ വീട്ടിൽനിന്നു ജോലിക്കു പോയതാണ്. വിഷ്ണുവിനെ ഒരു സംഘം അശോകവനത്തിനു സമീപം റോഡിൽ മർദിച്ചു കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്നു മാതാവ് തങ്കമ്മ പറയുന്നു. 

മൃതദേഹത്തിൽ മുറിവുകൾ കണ്ട വിവരം സഹോദരൻ ജിഷ്ണു പൊലീസിനെ അറിയിച്ചെങ്കിലും അവഗണിച്ചു.  മൂന്നാർ ഡിവൈഎസ്പിയെ സമീപിച്ചെങ്കിലും നടപടിയില്ലാതെ വന്നതോടെ മാർച്ച് 8നു മുൻ ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലിനു പരാതി നൽകി.  തൊട്ടുപിന്നാലെ വീട്ടിൽനിന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടും കേസിന്റെ മറ്റു രേഖകളും മോഷണം പോയതിൽ ദുരൂഹതയുണ്ടെന്നും  പ്രതികളുടെ രാഷ്ട്രീയ ബന്ധവും ക്രിമിനൽ പശ്ചാത്തലവും കാരണം സാക്ഷികൾ സത്യം പറയാൻ മടിക്കുകയാണെന്നും തങ്കമ്മ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ