കേരളം

വിളി 'ബാങ്കി'ല്‍ നിന്നല്ലേ; ഉടന്‍ ഒടിപി നല്‍കി, പണവും പോയി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ഉത്തരേന്ത്യന്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം പട്ടുവത്തെ ദമ്പതികളുടെ അക്കൗണ്ടില്‍ നിന്ന് പണം കവര്‍ന്നതായി പരാതി. പട്ടുവം മുറിയാത്തോടിലെ രാധാകൃഷ്ണന്റെയും ഭാര്യയുടെയും മൂന്ന് അക്കൗണ്ടുകളില്‍ നിന്നായി 60,000 രൂപയാണ് നഷ്ടപ്പെട്ടത്. ഞായറാഴ്ച വൈകീട്ടാണ് എസ്ബിഐയുടെ മുംബൈ ഹെഡ് ഓഫീസില്‍ നിന്നെന്ന് പറഞ്ഞ് അജ്ഞാതന്‍ ഫോണില്‍ വിളിച്ചത്.

അക്കൗണ്ടില്‍ ആധാര്‍ ലിങ്ക് ചെയ്യാനാണെന്ന് പറഞ്ഞ് ഹിന്ദിയിലായിരുന്നു സംസാരം. ഗ്രാമീണ്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എസ്ബിഐ എന്നീ അക്കൗണ്ട് വിവരങ്ങളാണ് ഫോണ്‍ വഴി നല്‍കിയത്. രാധാകൃഷ്ണന്റെയും ഭാര്യയുടെയും മൂന്ന് ഒടിപി നമ്പറും പിന്‍ നമ്പറും നല്‍കിയപ്പോള്‍ മിനിട്ടുകള്‍ക്കകം 60,000 നഷ്ടമായി. രാധാകൃഷ്ണന്റെ പരാതിയില്‍  തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം പൂളിപ്പറമ്പിലെ സിവി സുരേഖയുടെ തളിപ്പറമ്പ് എസ്ബിഐ ശാഖയിലെ അക്കൗണ്ടില്‍ നിന്നായി 30,200 രൂപ വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ച് മധ്യപ്രദേശില്‍ നിന്നും തട്ടിയെടുത്തിരുന്നു. മാധ്യമങ്ങളും പൊലീസും ധനകാര്യസ്ഥാപനങ്ങളും നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും നിരവധിയാളുകളാണ് തട്ടിപ്പിന് ഇരയാകുന്നത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ