കേരളം

നിപ വൈറസ്: കൊച്ചിയില്‍ ചികിത്സയിലായിരുന്ന യുവാവ് നാളെ ആശുപത്രി വിടും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിപ വൈറസ് ബാധയേറ്റ് കൊച്ചിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് നാളെ ആശുപത്രി വിടും. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ 53 ദിവസമായി ചികിസ്തയില്‍ കഴിയുകയായിരുന്നു യുവാവ്. നാളെ രാവിലെ 8.30ന് ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ഷൈലജ ടീച്ചര്‍ പങ്കെടുക്കും. 

ഈ ചടങ്ങില്‍ വെച്ചായിരിക്കും യുവാവിനെ ആശുപത്രിയില്‍ നിന്നും വിട്ടയക്കുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. പറവൂര്‍ സ്വദേശിയായ 23 വയസുള്ള വിദ്യാര്‍ത്ഥി രണ്ട് മാസത്തോളമായി ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. ഇനി വീട്ടിലെത്തി പത്ത് ദിവസം കൂടി കഴിഞ്ഞാല്‍ യുവാവിന്‌ കോളേജില്‍ പോകാനും പഠനം പുനരാംരംഭിക്കാനും സാധിക്കും.

വിദ്യാര്‍ത്ഥിയുടെ രക്തസാംപിള്‍ ഫലം ജൂണ്‍ 15ന് നെഗറ്റീവായിരുന്നു. പിന്നീടുള്ള ഒരു മാസത്തിലേറെയായി നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലും നിരീക്ഷണത്തിലുണ്ടായിരുന്നവരിലും രോഗലക്ഷണങ്ങള്‍ കണ്ടവരിലും സാംപിള്‍ പരിശോധന നടത്തിയിരുന്നു. ഇവരുടെയെല്ലാം പരിശോധന ഫലം നെഗറ്റീവായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്