കേരളം

വൈകിട്ട് ആറുമണി മുതൽ മൊബൈൽ ഫോണിന് നിയന്ത്രണം; പഠനത്തെ ബാധിക്കുമെന്ന് വിദ്യാർഥിനി, വിശദീകരണം തേടി ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വൈകീട്ട് ആറുമണി മുതൽ രാത്രി പത്തുവരെ വനിതാ ഹോസ്റ്റലിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന നിർദേശത്തിനെതിരെ കോളജ് വിദ്യാർഥിനി ഹൈക്കോടതിയെ സമീപിച്ചു. പഠനത്തിന് ​ഗുണകരമാകുന്ന ഒട്ടേറെ വിവരങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാണെന്നും അതുകൊണ്ടുതന്നെ ഫോൺനിയന്ത്രണം പഠനത്തെ ബാധിക്കുമെന്നും യുവതി ഹർജിയിൽ ബോധിപ്പിച്ചു. 

വനിതാ ഹോസ്റ്റലിൽ മാത്രമാണ് ഈ നിയന്ത്രണമുള്ളതെന്നും അത് സ്ത്രീകളോടുള്ള വിവേചനമാണെന്നും ഹർജിയിൽ പറയുന്നു. കോഴിക്കോട് ചേളന്നൂർ ശ്രീനാരായണഗുരു കോളജിലെ ബിരുദ വിദ്യാർഥിനി ഫഹീമ ഷിറിൻ നൽകിയ ഹർജിയിൽ എതിർകക്ഷികളുടെ വിശദീകരണം തേടിയിരിക്കുകയാണ് കോടതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല