കേരളം

പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാനുളള നീക്കം; ഖാദർ കമ്മീഷൻ റിപ്പോർട്ടിനെതിരെ എൻഎസ്എസ് 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ഹൈസ്‌കൂൾ-ഹയർസെക്കൻഡറി ഏകീകരണം ശുപാർശ ചെയ്യുന്ന ഖാദർ കമ്മീഷൻ റിപ്പോർട്ടിനെതിരെ എൻഎസ്എസ് രംഗത്ത്. കാര്യക്ഷമമായി പോകുന്ന പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള നീക്കമാണിതെന്നും ഇതിനെ നിയമപരമായും അല്ലാതെയും നേരിടുമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ അറിയിച്ചു. 

എയ്ഡഡ് മേഖലയുടെ നടത്തിപ്പിൽ  ഭരണപരമായും രാഷ്ട്രീയമായും കൂടുതൽ ആധിപത്യം ഉണ്ടാക്കുവാനുള്ള ഗൂഢ ലക്ഷ്യം ഇതിന് പിന്നിലില്ല എന്ന് സർക്കാരിന് പറയാനാകുമോ എന്ന്‌  കുറിപ്പിൽ എൻഎസ്എസ്‌ ചോദിക്കുന്നു.ഈ തെറ്റായ നീക്കത്തെ നിയമപരമായും അല്ലാതെയും നേരിടേണ്ട ബാദ്ധ്യത പതിറ്റാണ്ടുകളായി പൊതു വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിച്ചു വരുന്ന സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ഉണ്ടെന്നും അവരോടൊപ്പം ഇക്കാര്യത്തിൽ എൻഎസ്എസ്‌ ഉണ്ടാവുമെന്നും സുകുമാരൻ നായർ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്