കേരളം

ഓൺലൈനിൽ 24,000 രൂപയുടെ ഫോൺ ബുക്ക് ചെയ്തു, കിട്ടിയത് മാർബിൾ കഷണം

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: ചെറുതോണിയിൽ ഫ്‌ലിപ്പ്കാര്‍ട്ടില്‍ മൊബൈല്‍ ഫോണ്‍ ബുക്ക്‌ ചെയ്‌ത യുവാവിന്‌ 24,000 രൂപ നഷ്ടപ്പെട്ടതായി പരാതി. ഫോണിനു പകരം കിട്ടിയത്‌ മാര്‍ബിള്‍ കഷണമാണ്.

സ്വകാര്യ സ്‌ഥാപനത്തിലെ ജീവനക്കാരനായ തെന്നേടത്ത്‌ പി. എസ്‌ അജിത്തിനാണ്‌ പണം നഷ്‌ടപ്പെട്ടത്‌. ഓപ്പോ കമ്പനിയുടെ എഫ്‌ 11 പ്രോ മോഡല്‍ മൊബൈല്‍ ഫോണാണ്‌ അജിത്ത്‌ 23,999 രൂപയ്‌ക്കു ഫ്‌ലിപ്പ്കാര്‍ട്ടില്‍ ബുക്ക്‌ ചെയ്‌തത്‌. ഇന്നലെ ഉച്ചകഴിഞ്ഞ്‌ ചെറുതോണി വെള്ളക്കയത്തുള്ള ഓഫീസില്‍നിന്നു പാഴ്‌സല്‍ എത്തി. 

പണം നല്‍കിയശേഷം തുറന്നു നോക്കിയപ്പോഴാണ്‌ കവറില്‍ മാര്‍ബിള്‍ കഷണം ആണെന്നു കണ്ടെത്തിയത്‌. ഉടന്‍ ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ഓഫിസിലെത്തി വിവരം പറഞ്ഞെങ്കിലും അവര്‍ക്ക്‌ ഉത്തരവാദിത്വം ഇല്ലെന്നാണു പറഞ്ഞത്‌. തുടര്‍ന്ന്‌ ഇടുക്കി പോലീസില്‍ പരാതി നല്‍കി. രണ്ടു മാസം മുമ്പ്‌ കുമളിയിലും ഫോണിനു പകരം കല്ല്‌ കിട്ടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; ചിലയിടത്ത് ഇഞ്ചോടിഞ്ച്; ജനവിധി തേടുന്നവരില്‍ പ്രമുഖരും

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന