കേരളം

ചിക്കന്‍പോക്‌സ് പടര്‍ന്നു പിടിക്കുന്നു; ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം,തൃശൂര്‍, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ചിക്കന്‍ പോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ്. വായു വഴിയാണ് വൈറസ് പകരുന്നത്. അസൈക്ലോവിര്‍ എന്ന ആന്റിവൈറല്‍ മരുന്ന് സഹായിക്കും.

പനി,ശരീരവേദന, നടുവേദന, കഠിനമായ ക്ഷീണം, എന്നിവയാണ് പ്രാരംഭലക്ഷണം. തുടര്‍ന്ന് ശരീരത്തില്‍ ചെറിയ കുമിളകള്‍ പ്രത്യക്ഷപ്പെടുന്നു. മുഖത്തും കൈകളിലും ദേഹത്തും വായിലും തൊണ്ടയിലും കുമിളകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. കുമിളകള്‍ എല്ലാം ഓരേസമയം അല്ല ശരീരത്തില്‍  പ്രത്യക്ഷപ്പെടുന്നത്. നാലു് ദിവസം മുതല്‍ ഒരാഴ്ചയ്ക്കുളഌല്‍ കുമികളകള്‍ താഴ്ന്നു തുടങ്ങും.

ഗര്‍ഭിണികളില്‍ ആദ്യത്തെ മൂന്ന് മാസത്തെ കാലയളവില്‍ രോഗം പിടിപ്പെട്ടാല്‍ ഗര്‍ഭം അലസാനും ഗര്‍ഭസ്ഥ ശിശുവിന് വൈകല്യം ഉണ്ടാകാനും ഭാരക്കുറവ് ഉണ്ടാകാനും സാധ്യതയുണ്ട്. ചിക്കന്‍പോക്‌സ് ബാധിച്ചാല്‍ ശരീരത്തില്‍ തുടരെത്തുടരെയുണ്ടാകുന്ന കുമിളകള്‍ പൊട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. ഉപ്പുവെള്ളം കവിള്‍ക്കൊള്ളുന്നത് വായിലുള്ള കുമിളകളുടെ ശമനത്തിന് സഹായിക്കും.

രോഗിക്ക്്  കുടിക്കാന്‍ ധാരാളം വെള്ളം നല്‍കണം. ഏത് ആഹാരവും കഴിക്കാം. രോഗി വായുസഞ്ചാരമുള്ള മുറിയില്‍ വിശ്രമിക്കണം. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റും അണുവിമുക്തമാക്കണം. ചിക്കന്‍ പോക്‌സിന് പ്രതിരോധ കുത്തിവെയ്പ് ലഭ്യമാണ്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ