കേരളം

കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ജീവനക്കാരെ വെട്ടിച്ചുരുക്കണം; ശുപാര്‍ശയുമായി സുശീല്‍ ഖന്ന റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; സാമ്പത്തികപ്രതിസന്ധിയില്‍ നിന്നു കെഎസ്ആര്‍ടിസിയെ രക്ഷിക്കാനായി ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്ന് ശുപാര്‍ശ. സര്‍ക്കാര്‍ നിയോഗിച്ച പ്രഫ. സുശീല്‍ ഖന്ന സമര്‍പ്പിച്ച അന്തിമറിപ്പോര്‍ട്ടിലാണ് ശുപാര്‍ശയുള്ളത്.  കെഎസ്ആര്‍ടിസിയുടെ നടത്തിപ്പ് പ്രഫഷനല്‍ മികവുള്ളവരെ ഏല്‍പ്പിക്കണമെന്നും ഡിപ്പോകളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബസുകള്‍ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി നിരത്തിലിറക്കണമെന്നും നിര്‍ദേശമുണ്ട്.

ഒരു ബസിന്റെ ജീവനക്കാരുടെ അനുപാതം ദേശിയ ശരാശരിയായ 5.2 ആയി കുറയ്ക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇപ്പോള്‍ 7.2 ജീവനക്കാര്‍ എന്ന അനുപാതത്തിലാണ്. റിപ്പോര്‍ട്ട് പഠിച്ച് ഒരുമാസത്തിനുള്ളില്‍ പ്രായോഗികമായ ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.

റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ കോടതിവിധിയെത്തുടര്‍ന്നു പുറത്തായ എംപാനല്‍ ജീവനക്കാരെ തിരിച്ചെടുക്കാനുള്ള നീക്കങ്ങളെ പ്രതികൂലമായി ബാധിക്കും. സര്‍ക്കാര്‍ എംഡിമാരെ അടിക്കടി മാറ്റുന്നത് സ്ഥാപനത്തിന്റെ പ്രവര്‍ത്തനസ്ഥിരതയെ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. മലിനീകരണം കുറയ്ക്കാനും ഇന്ധനച്ചെലവ് കുറയ്ക്കാനും വൈദ്യുതി ബസ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ തേടണം. ഒരു ദിവസത്തിനുള്ളില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാവുന്ന നിലയില്‍ വര്‍ക്‌ഷോപ്പുകള്‍ നവീകരിക്കണമെന്നും സുശീല്‍ ഖന്ന ആവശ്യപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്