കേരളം

കെവിന്‍ വധക്കേസ്: അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കെവിന്‍ വധക്കേസില്‍ ഒന്നാം പ്രതി ഉള്‍പ്പെടെ അഞ്ച് പേരുടെ ജാമ്യാപേക്ഷ കോട്ടയം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി തള്ളി. കേസിന്റെ വിചാരണ തീയതി ഏപ്രില്‍ രണ്ടിന് പ്രഖ്യാപിക്കും. കേസില്‍ വിചാരണ ഉടന്‍ തുടങ്ങാനിരിക്കുന്നതിനാല്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

ഒന്നാം പ്രതി സാനു, അഞ്ചാം പ്രതിയും സാനുവിന്റെ  അച്ഛനുമായ ചാക്കോ എന്നിവര്‍ ഉള്‍പ്പടെ അഞ്ച് പേരാണ് ജാമ്യാപേക്ഷ നല്‍കിയത്. നേരത്തെ ഏറ്റുമാനൂര്‍ കോടതിയും ഹൈക്കോടതിയും ഇവരുടെ ജാമ്യപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ കോട്ടയം സെഷന്‍സ് കോടതിയെ സമീപിച്ചത്. 

കുറ്റപത്രത്തില്‍ ചില വസ്തുതാപരമായ തെറ്റുകളുണ്ടെന്നും ഇത് തിരുത്താന്‍ അനുവദിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എട്ടും പത്തും പതിമൂന്നും പ്രതികള്‍ കെവിനെ ഓടിച്ചു എന്നതിന് പകരം ആറ്, എട്ട്, പത്ത്, പതിമൂന്ന് എന്നാണ് എഴുതിയത്. ഒരിടത്ത് ഒന്നും നാലും പ്രതികള്‍ എന്നതിന് പകരം ഒന്ന് മുതല്‍ നാല് വരെ എന്നായി. ഇത് തിരുത്താന്‍ അനുവദിക്കണമെന്ന പ്രോസിക്യൂഷന്റെ  ആവശ്യം കോടതി ഏപ്രില്‍ രണ്ടിന് പരിഗണിക്കും. 

കേസിന്റെ വിചാരണ എത്രയും വേഗം തുടങ്ങുമെന്നും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അറിയിച്ചു. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ സെഷന്‍സ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കൊലപാതകം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയ കുറ്റപത്രത്തിന്‍മേല്‍ വിചാരണ നടത്താനാണ് കോടതി ഉത്തരവ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്