കേരളം

തട്ടേക്കാട് വിനോദസഞ്ചാരത്തിനെത്തിയ പെണ്‍കുട്ടി മുങ്ങി മരിച്ചു; അപകടം കുടുംബത്തോടൊപ്പം കളിക്കവെ

സമകാലിക മലയാളം ഡെസ്ക്

കോതമംഗലം: തട്ടേക്കാട് വിനോദ സഞ്ചാരത്തിനെത്തിയ പെണ്‍കുട്ടി മുങ്ങിമരിച്ചു. നെടുമ്പാശേരി സ്വദേശിനിയായ ശ്വേത(17)യാണ് പെരിയാറില്‍ മുങ്ങി മരിച്ചത്. കുടുംബത്തോടൊപ്പം തട്ടേക്കാട് എത്തിയ ശ്വേത റിസോര്‍ട്ടിന് മുന്‍വശമുള്ള കടവില്‍ ഇറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. 

കടവില്‍ കുടുംബത്തോടൊപ്പം കളിക്കുന്നതിന് ഇടയില്‍ കൂടെയുള്ള കുട്ടി പുഴയിലേക്ക് നീന്തി. ആ കുട്ടിയെ പിടിക്കുന്നതിനായി പിന്നാലെ പോയപ്പോഴാണ് ശ്വേത അപകടത്തില്‍പ്പെട്ടത്. വനപാലകരും, കുട്ടമ്പുഴ പൊലീസും ചേര്‍ന്ന നടത്തിയ തെരച്ചിലില്‍ ശ്വേതയെ കണ്ടെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ശ്വേതയ്ക്ക് നീന്തല്‍ അറിയാമായിരുന്നു. പക്ഷേ അടിയൊഴിക്കില്‍ പെട്ടതോടെ രക്ഷപെടാന്‍ സാധിക്കാതെ പോയി. കാപ്പശേരി ഗവ.സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് ശ്വേത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത