കേരളം

കനകദുർഗയെ തടഞ്ഞ് ബിജെപി, പൊലീസ് ലാത്തി വീശി; മൂന്ന് പേർക്ക് പരിക്ക്, ആറുപേർ അറസ്റ്റിൽ 

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂർ: ശബരിമല ദർശനം നടത്തിയ അങ്ങാടിപ്പുറം സ്വദേശി കനകദുർഗയെ ബിജെപി, ആർഎസ്എസ് പ്രവർത്തകർ ചേർന്ന് തടയാൻ ശ്രമിച്ചു. വാട്സ്ആപ്പ് കൂട്ടായ്‌മയുടെ കുടുംബസംഗമത്തിനെത്തിയപ്പോഴാണ് സംഭവം. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ഒടുവിൽ പൊലീസ് ലാത്തിവീശി. സംഘർഷത്തിൽ ഒരു പൊലീസുകാരൻ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു.

നന്തിപുലം സഹകരണ ബാങ്ക് ഹാളിൽ ‘മ്മടെ സ്വന്തം എഴ്ത്ത്പെര’ വാട്സ്ആപ്പ് കൂട്ടായ്‌മയുടെ മൂന്നാംവാർഷിക കുടുംബസംഗമത്തിൽ പങ്കെടുക്കാനാണ് കനകദുർ​ഗ എത്തിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

പരിപാടിയിൽ പങ്കെടുക്കാനായി കനകദുർഗ തൃശ്ശൂരിൽനിന്ന് ബസിൽ കയറിയപ്പോഴേ തടയാനായി പ്രവർത്തകർ നന്തിപുലത്ത് കൂടിനിന്നിരുന്നു. നന്തിപുലത്തിന് 200 മീറ്റർ മാറി രണ്ട് പൊലീസുകാരോടൊപ്പം ഇറങ്ങിയ കനകദുർഗയെ കൂടുതൽ സുരക്ഷയിൽ പൊലീസ് ജീപ്പിലാണ് സ്ഥലത്തെത്തിച്ചത്. ഇതറിഞ്ഞ പ്രവർത്തകർ ബാങ്ക് ഹാളിന് ചുറ്റും തടിച്ചുകൂടുകയായിരുന്നു. 

പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങാഞ്ഞതിനെ തുടർന്നാണ് ലാത്തിച്ചാർജ് നടത്തിയത്. വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ എസ് ജയകൃഷ്ണൻ,  ബിജെപി ജില്ലാ കമ്മിറ്റിയംഗം സജീവൻ അമ്പാടത്തിനും മറ്റൊരു പ്രവർത്തകനുമാണ് പരിക്കേറ്റത്. വരന്തരപ്പിള്ളി പഞ്ചായത്തംഗം അരുൺ മാഞ്ഞൂർ ഉൾപ്പെടെ ഒമ്പത് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്തുനിന്ന് പ്രവർത്തകരെ പൂർണമായും നീക്കിയശേഷം പോലീസ് ജീപ്പിലാണ് കനകദുർഗയെ കൊണ്ടുപോയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; ചിലയിടത്ത് ഇഞ്ചോടിഞ്ച്; ജനവിധി തേടുന്നവരില്‍ പ്രമുഖരും

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന