കേരളം

കെവിന്‍ കേസിലെ സാക്ഷിയെ മര്‍ദിച്ച സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


പുനലൂര്‍: കെവിന്‍ വധക്കേസിലെ സാക്ഷിയെ മര്‍ദിച്ച സംഭവത്തില്‍ രണ്ടുരപേര്‍ അറസ്റ്റില്‍. പുനലൂര്‍ സ്വദേശികളായ ഷാജഹാന്‍, റോബിന്‍ എന്നിവരാണ് അറസ്റ്റിലായത്. പുനലൂര്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസിലെ പ്രതികളുടെ സുഹൃത്തുക്കളാണ് ഇവര്‍. കേസിലെ 34ാം സാക്ഷിയായ രാജേഷിനെയാണ് ഇവര്‍ മര്‍ദിച്ചത്. കോടതിയില്‍ സാക്ഷി പറയരുത് എന്നാവശ്യപ്പെട്ടായിരുന്നു മര്‍ദനം. 

കേസില്‍ വിചാരണക്കിടെ ഇതുവരെ ആറ് സാക്ഷികള്‍ മൊഴിമാറ്റി പറഞ്ഞു. പതിനൊന്നാം പ്രതിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതിന് സാക്ഷിയായ ഇംത്യാസാണ് അവസാനമായി കൂറുമാറിയത്. ഇയാള്‍ 102ാം സാക്ഷിയായിരുന്നു. അതേസമയം കെവിന്റെ മൃതദേഹം കണ്ടത് പൊലീസിനെ വിളിച്ചറിയിച്ച പൊതുപ്രവര്‍ത്തകന്‍ റെജി ജോണ്‍സണ്‍ ഉള്‍പ്പെടെ എട്ട് സാക്ഷികള്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'