കേരളം

വീട് ലേലത്തിനെടുത്തവര്‍ ജെസിബിയുമായെത്തി: തൃശൂരില്‍  വീട്ടമ്മയ്ക്കും മക്കള്‍ക്കും മര്‍ദനമേറ്റു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സഹകരണ ബാങ്കില്‍ നിന്ന് ലേലം വിളിച്ചെടുത്ത സ്ഥലം ഒഴിപ്പിക്കുന്നതിനെച്ചൊല്ലി സംഘര്‍ഷം. തൃശൂര്‍ ജില്ലയിലെ പട്ടിക്കാട് ആണ് സംഭവം. സംഘര്‍ഷത്തില്‍ പരുക്കേറ്റ വീട്ടമ്മയും മക്കളും തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. പട്ടിക്കാട് സ്വദേശി പുലിക്കോട്ടില്‍ ഹോചിമിന്റെ ഭാര്യ ലൈഫി(42), മക്കളായ അലീന(17), ആല്‍ഫിന്‍(21) എന്നിവരാണ് ചികിത്സ തേടിയത്.

ശനിയാഴ്ച വൈകുന്നേരം നാലുമണിക്കായിരുന്നു സംഭവം. ഭൂമി ലേലത്തില്‍ വാങ്ങിയ പട്ടിക്കാട് സ്വദേശി കവനാക്കുടിയില്‍ ഔസേഫ് സ്ഥലം ഒഴിപ്പിക്കുന്നതിനായി രണ്ട് മണ്ണുമാന്തിയന്ത്രങ്ങളുമായി എത്തിയതോടെയാണ് പ്രശ്‌നങ്ങളള്‍ക്ക് തുടക്കം.

സ്ഥലം നികത്തുന്നതിനെ വീട്ടമ്മ എതിര്‍ക്കുകയായിരുന്നു. എന്നിട്ടും ബലം പ്രയോഗിച്ച് ഭൂമി മണ്ണിട്ടു നികത്താന്‍ ശ്രമിച്ചപ്പോള്‍ ലൈഫിയും മക്കളും മണ്ണുമാന്തിയന്ത്രത്തിന്റെ മുന്നില്‍ക്കിടന്ന് പ്രതിഷേധിച്ചു. ഇത് വകവെയ്ക്കാതെ ഇവരുടെ കിണര്‍ നികത്തുകയും വാട്ടര്‍ടാങ്ക് നശിപ്പിക്കുകയും ചെയ്തു.

ഭൂമി ലേലത്തിനെടുത്തവര്‍ ഗുണ്ടകളുമായി വന്ന് ബലമായി സ്ഥലം മണ്ണിട്ടു നികത്തിയെന്നും തന്നെയും മക്കളെയും ആക്രമിച്ചെന്നും ആരോപിച്ച് ലൈഫി പീച്ചി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. 

വീടുള്‍പ്പെടെ ഇരുപതുസെന്റ് സ്ഥലമാണ് ഇവിടെയുള്ളത്. ഇതിലെ അഞ്ചുസെന്റ് സ്ഥലമാണ് ബാങ്ക് ലേലം ചെയ്തത്. മുപ്പത്തഞ്ചുകൊല്ലം മുന്‍പ് വീട്ടമ്മ സഹകരണ ബാങ്കില്‍ നിന്ന് ഭൂമി ഈടുവെച്ച് പണം വാങ്ങിയിരുന്നു. കുടിശ്ശികയെത്തുടര്‍ന്ന് ബാങ്ക് ഈ സ്ഥലം ലേലം ചെയ്തു വിറ്റു. ഈ സ്ഥലം അളക്കാന്‍ കഴിഞ്ഞ ദിവസം ബാങ്കധികൃതര്‍ വന്നെങ്കിലും വീട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് തിരിച്ചുപോവുകയായിരിന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്