കേരളം

പീഡിപ്പിച്ചത് ലിബിന്‍; ദമ്പതികള്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു; പന്ത്രണ്ടുകാരിയുടെ മൊഴി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം വടുതലയില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയത് അറസ്റ്റിലായ ദമ്പതിമാരായ വര്‍ഷയും ബിബിനും. ദമ്പതിമാര്‍ പീഡനങ്ങള്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചുവെന്നും ഇത് കാണിച്ച് തന്നെ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.

എന്നാല്‍, ഈ ദൃശ്യങ്ങള്‍ നീക്കം ചെയ്തുവെന്നാണ് ദമ്പതിമാര്‍ ചോദ്യം ചെയ്യലിനിടെ പൊലീസിനോട് പറഞ്ഞത്.  ഇരുവരുടെയും മൊബൈല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ദമ്പതിമാര്‍ അറസ്റ്റിലായതിന് പിന്നാലെ കേസിലെ ഒന്നാം പ്രതിയായ ലിപിന്‍ കോടതിയില്‍ കീഴങ്ങി.

ലിപിനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ലിപിന്‍ വര്‍ഷയുടെയും ബിബിന്റെയും ഉടമസ്ഥതയിലുള്ള കടയിലെ ജീവനക്കാരനാണ്. ദമ്പതിമാരുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. പെണ്‍കുട്ടി ഒന്നിലധികം തവണ പീഡിപ്പിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

ഗാരി കേസ്റ്റന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍

കിണര്‍ കുഴിക്കുന്നതിനിടെ സൂര്യാഘാതമേറ്റു; ചികിത്സയിലിരിക്കെ അമ്പത്തിമൂന്നുകാരന്‍ മരിച്ചു

'ശ്രീനിയേട്ടന്റെ നാടകത്തിലെ നായികയായി, പക്ഷേ...': എട്ട് വർഷത്തിനു ശേഷം ശ്രീനിവാസനെ കണ്ട് ഭാ​ഗ്യലക്ഷ്മി

ജയം മാത്രം രക്ഷ; ഗുജറാത്തിനെതിരെ ബംഗളൂരു ആദ്യം ബൗള്‍ ചെയ്യും