കേരളം

'മനസ്സിന്റെ ഏതെങ്കിലും കോണില്‍ അഹങ്കാരം തോന്നിയാല്‍ ആ കാര്‍ഡുകള്‍ എടുത്ത് വായിക്കും' : അടൂര്‍ ഗോപാലകൃഷ്ണന്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : താന്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ പ്രവര്‍ത്തകനോ അനുഭാവിയോ സഹയാത്രികനോ അല്ലെന്ന് ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. അഭിപ്രായമില്ലാത്തത് കൊണ്ടല്ല അത്. സ്വതന്ത്രമായി ചിന്തിക്കണമെന്നും അഭിപ്രായം പറയണമെന്നുമാണ് തന്റെ നിലപാട്. ആ സ്വാതന്ത്ര്യം സൂക്ഷിക്കണമെന്ന് കരുതുന്നതായും അടൂര്‍ പറഞ്ഞു. എം വി രാഘവന്‍ സ്മാരക ട്രസ്റ്റിന്റെ പുരസ്‌കാരം ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം. 

തന്നെ ചീത്തപറഞ്ഞുകൊണ്ട് അനവധി കത്തുകളാണ് വരുന്നത്. ഈ കാര്‍ഡുകളെല്ലാം സൂക്ഷിച്ചുവെച്ചിട്ടുണ്ട്. മനസ്സിന്റെ ഏതെങ്കിലും ഒരു കോണില്‍ അഹങ്കാരം തോന്നിയാല്‍ ഈ കാര്‍ഡ് എടുത്ത് വായിക്കും. ഇത്രയേ ഉള്ളൂ താന്‍ എന്ന് സ്വയം ബോധ്യപ്പെടുത്തും. സ്‌കൂളില്‍ പഠിക്കുമ്പോള്‍ സിനിമ ടെുക്കുകയല്ല വേണ്ടത്. കുട്ടികളെ ആ പ്രായത്തില്‍ വായിക്കാനാണ് പഠിപ്പിക്കേണ്ടതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്

മദ്യപിക്കാന്‍ പണം വേണം, ജി പേ ഇടപാടിന് വിസമ്മതിച്ചു; അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍