ചെന്നൈ: മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റേത് തൂങ്ങിമരണമെന്ന് എഫ്ഐആര്‍. ഫാത്തിമ തൂങ്ങിമരിച്ചത് നൈലോണ്‍ കയറിലാണെന്നും എഫ്ഐആറില്‍ പറയുന്നു.
മരിച്ച ദിവസം രാത്രി ഫാത്തിമ വിഷമിച്ചിരിക്കുന്നത് കണ്ടതായി സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. മരണം പൊലീസിനെ അറിയിച്ചത് വാര്ഡന് ലളിതയാണെന്നും എഫ്ഐആര്‍ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം മലയാളി വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ കേന്ദ്രം ഇടപെടുന്നു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര് സുബ്രഹ്മണ്യം ഞായറാഴ്ച ചെന്നൈയിലെത്തും. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരന് പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി സംസാരിച്ചു. മരണത്തിന് ഉത്തരവാദികളെ കണ്ടെത്തുമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേസ് അന്വേഷിക്കുന്ന സെൻട്രൽ ക്രൈംബ്രാഞ്ച് കൊല്ലത്തെത്തും. ഫാത്തിമയുടെ സഹോദരിയുടെ മൊഴിയെടുക്കും. ഫാത്തിമയുടെ ലാപ്ടോപും ഐപാഡും അന്വേഷണം സംഘം പരിശോധനയ്ക്കായി ഏറ്റെടുക്കും.
സംഭവത്തിൽ ആരോപണ വിധേയനായ അധ്യാപകൻ സുദർശൻ കാമ്പസ് വിട്ടുപോകരുതെന്ന് സെൻട്രൽ ക്രൈംബ്രാഞ്ച് നിർദേശം നൽകിയിരുന്നു. കേസിൽ ഫാത്തിമ ലത്തീഫിന്റെ മാതാപിതാക്കളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. ഐഐടി കാമ്പസിൽ പോലീസിനെ വിന്യസിക്കുകയും ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ