കേരളം

തട്ടിക്കൊണ്ടുപോയ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി മണിക്കൂറുകള്‍ക്കകം തിരികെയെത്തി; അക്രമിസംഘം മര്‍ദിച്ചതായി റഷീദ്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലപ്പുറത്ത് അക്രമിസംഘം തട്ടിക്കൊണ്ടുപോയ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി തിരികെയെത്തി. ഡിസിസി ഓഫീസ് പരിസരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പി പി റഷീദാണ് മണിക്കൂറുകള്‍ക്കകം തിരിച്ചെത്തിയത്.

അക്രമിസംഘം തന്നെ താനൂരില്‍ ഇറക്കിവിട്ടതായി റഷീദ് പറയുന്നു. സ്വര്‍ണ ഇടപാടിലെ സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണം. അക്രമിസംഘത്തില്‍ ആറുപേരുണ്ടായതായും തന്നെ മര്‍ദിച്ചതായും റഷീദ് ആരോപിക്കുന്നു.

റഷീദിനെ വഴിയില്‍ ഉപേക്ഷിച്ച അക്രമിസംഘം രക്ഷപ്പെട്ടു. താനൂരില്‍ നിന്ന് മറ്റൊരു ഫോണില്‍ വിളിച്ച് റഷീദ് തന്നെ വിട്ടയച്ച കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മലപ്പുറം പൊലീസില്‍ റഷീദ് ഹാജരായി. റഷീദില്‍ നിന്ന് വിശദാംശങ്ങള്‍ ചോദിച്ച് അറിഞ്ഞശേഷം   തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മലപ്പുറം പൊലീസ് അറിയിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതും വാര്‍ത്ത പരന്നതുമാകാം റഷീദിനെ വിട്ടയക്കാന്‍ കാരണമെന്ന് പൊലീസ് പറയുന്നു.

വാഗണ്‍ ആര്‍  കാറിലെത്തിയ സംഘം ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയി എന്ന് കാണിച്ച് റഷീദിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മലപ്പുറം കൊണ്ടോട്ടി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ എന്ന സംശയമാണ് ആദ്യം ഉയര്‍ന്നത്. ഭര്‍ത്താവിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നു എന്നാണ് റഷീദിന്റെ ഭാര്യയുടെ പരാതിയിലും പറഞ്ഞിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ