കേരളം

കതകു തുറന്നത് അച്ഛന്‍, വീടിനകത്തേക്ക് ഓടിക്കയറി ദേവികയുടെ മേല്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു; വീണ്ടും ജീവനെടുത്ത് പ്രണയപ്പക

സമകാലിക മലയാളം ഡെസ്ക്

കാക്കനാട്; സുഹൃത്തിന്റെ വണ്ടിയുമെടുത്താണ് മിഥുന്‍ കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദിനു സമീപത്തെ പദ്മാലയത്തില്‍ എത്തിയത്. പാതിരാത്രി കതകില്‍ മുട്ടിവിളിക്കുന്നതുകേട്ട് അച്ഛന്‍ ഷാലനാണ് കതകു തുറന്നത്. മകളെ കാണണമെന്ന്  ആവശ്യപ്പെടുന്നതിനിടെയാണ് ഉറക്കമുണര്‍ന്ന് ദേവിക എത്തിയത്. ദേവികയെ കണ്ടതോടെ മിഥുന്‍ വീടിനകത്തേക്ക് ഓടിക്കയറി പെട്രോളൊഴിച്ച് തീവെക്കുകയായിരുന്നു. ഓടിമാറാന്‍ പോലും സമയംകൊടുക്കാതെയായിരുന്നു ആക്രമണം. അതിനിടെ മിഥുന്റെ ശരീരത്തിലേക്കും തീ പടര്‍ന്നു. ജീവനെടുക്കുന്ന പ്രണയം വീണ്ടും കേരളത്തെ ഞെട്ടിക്കുകയാണ്. 

പ്രണയഭ്യര്‍ത്ഥന നിരസിച്ചതിന്റെ പകയിലാണ് ആരുംകൊല നടന്നതെന്നാണ് സൂചന. മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഷാലനും ഗുരുതരമായി പരിക്കേറ്റു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട ദേവിക. പറവൂര്‍ പല്ലംതുരുത്ത് സ്വദേശിയാണ് മരിച്ച മിഥുന്‍. 

വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ദേവികയേയും മിഥുനെയും കളമശ്ശേരി മെഡിക്കല്‍ കൊളേജില്‍ എത്തിച്ചത് എന്നാല്‍ ഇരുവരുടേയും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ അച്ഛന്‍ ഷാലന്‍ ചികിത്സയിലാണ്. യുവാവ് വന്ന വണ്ടി പെണ്‍കുട്ടിയുടെ വീടിന് സമീപത്തുനിന്ന് കണ്ടെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്