കേരളം

കയ്യില്‍ അരിവാളുമായി പൊലീസിനെ നേരിട്ട പോരാളി ഇനിയില്ല; നെല്ലങ്കര സമരനായിക ഇറ്റിയാനം അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: നെല്ലങ്കര മുക്കാട്ടുകര കര്‍ഷകത്തൊഴിലാളി സമര നായിക ഇറ്റിയാനം (92) നിര്യാതയായി. സംസ്‌കാരം മുക്കാട്ടുകര സെന്റ് ജോര്‍ജസ് പള്ളി സെമിത്തേരിയില്‍ നടത്തി. സിപിഎം മുക്കാട്ടുകര സൗത്ത് ബ്രാഞ്ചംഗമാണ്.  അഞ്ചിലൊന്ന് പതം, പിന്‍പണി സമ്പ്രദായം അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങളുമായി 1970-72 കാലഘട്ടത്തില്‍ നെല്ലങ്കര മുക്കാട്ടുകര പാടശേഖരങ്ങളില്‍ കര്‍ഷകത്തൊഴിലാളികള്‍ നടത്തിയ സമരത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

ഗുണ്ടകളെയും പൊലീസിനെയും ഉപയോഗിച്ച് ഭീകരമര്‍ദ്ദനം അഴിച്ചുവിട്ട് സമരത്തെ തകര്‍ക്കാന്‍ ഭൂഉടമകള്‍ നടത്തിയ കടുത്തശ്രമത്തെ ചെറുക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നു ഇറ്റിയാനം. കൈയില്‍ അരിവാളുമായി മര്‍ദ്ദനത്തെ ചെറുത്തു. അരിവാളില്‍ കൈതട്ടി എസ്‌ഐയുടെ വിരലിന് മുറിവേറ്റു. എന്നാല്‍ എസ്‌ഐയെ വെട്ടിയെന്ന് ആരോപിച്ച് കൂട്ടമായെത്തിയ പൊലീസ് ഇറ്റിയാനത്തെ മര്‍ദ്ദിച്ചു. രക്തം വാര്‍ന്ന ഇറ്റിയാനത്തിന് അഞ്ചാം ദിവസമാണ് ബോധം വീണത്.

മുക്കാട്ടുകര മാവിന്‍ചുവട് വടക്കന്‍ പരേതനായ പൈലോതിന്റെ ഭാര്യയാണ്. മക്കള്‍: ബേബി, തങ്കമ്മ, മേരി, സലോമി, പരേതനായ വില്‍സന്‍, ലില്ലി. മരുമക്കള്‍: തങ്കമ്മ, ജോണി, പരേതനായ അഗസ്തി, പരേതനായ ദേവസി, ട്രീസ, രാജന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു