കേരളം

റോഡുകള്‍ വിഐപികള്‍ക്ക് മാത്രം മതിയോ?; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് റോഡ് അറ്റകുറ്റപ്പണി വൈകുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി. വിഐപി സന്ദര്‍ശനം ഉണ്ടാകുമ്പോള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ജോലി നടക്കുന്നു. വിഐപികള്‍ക്കുളള ആനുകൂല്യത്തിനുളള അര്‍ഹത സാധാരണക്കാര്‍ക്കുമുണ്ടെന്നും ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു.

കുഴികള്‍ കിടങ്ങുകളാകുന്നത് വരെ കാത്തിരിക്കരുതെന്ന് ഉദ്യോഗസ്ഥരെ ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു. അറ്റകുറ്റപ്പണികള്‍ എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് അറിയിക്കാന്‍ സംസ്ഥാനസര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

ശക്തമായ മഴയില്‍ സംസ്ഥാനത്തെ റോഡുകള്‍ തകര്‍ന്നനിലയിലാണ്. ദേശീയപാതയില്‍ അടക്കം പലയിടത്തും റോഡില്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതുമൂലം ഗതാഗത തടസ്സവും അനുഭവപ്പെടുന്നുണ്ട്. മഴ മാറാതെ അറ്റകുറ്റപ്പണി നടത്താന്‍ സാധിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. മഴ മാറി ഒരു മാസത്തിനകം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്