കേരളം

വിവാഹം ക്ഷണിക്കാനെന്ന് പറഞ്ഞ് വീട്ടില്‍ കയറി, മാല പൊട്ടിക്കാന്‍ ശ്രമം, ഭര്‍ത്താവിനെ കൊന്ന കേസിലെ പ്രതിയായ യുവതിയും സുഹൃത്തും അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട് : കവര്‍ച്ചാ ശ്രമത്തിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതിയും യുവാവും പിടിയിലായി.  കാര്‍ക്കളയിലെ ആസിഫ്(38), കാപ്പു മജൂറിലെ ഫിര്‍ദോസ്(35) എന്നിവരാണ് കുന്ദാപുരത്ത് പിടിയിലായത്. കുന്ദാപുരം ഫെറി റോഡില്‍ താമസിക്കുന്ന അബു മുഹമ്മദിന്റെ വീട്ടില്‍ കവര്‍ച്ചയ്ക്ക് ശ്രമിക്കുന്നതിനിടെയായിരുന്നു ഇവര്‍ പിടിയിലാകുന്നത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ആണുങ്ങള്‍ പള്ളിയില്‍ പോയ സമയത്തു വീട്ടിലെത്തിയ ഇവര്‍ അബു മുഹമ്മദിന്റെ മകന്റെ ഭാര്യയുടെ ബന്ധുക്കളാണെന്നും വിവാഹം ക്ഷണിക്കാന്‍ എത്തിയതാണ് എന്നും പരിചയപ്പെടുത്തിയാണ് അകത്തു കയറിയത്. തുടര്‍ന്ന് വീട്ടില്‍ മറ്റാരും ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം വീട്ടിലുണ്ടായിരുന്ന സ്ത്രീയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. 

സ്ത്രീ നിലവിളിച്ചതോടെ വീടിന് മുന്നിലെ വഴിയിലൂടെ പോവുകയായിരുന്നവര്‍ എത്തി ഇരുവരെയും പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. കഴിഞ്ഞ വര്‍ഷം ഫിര്‍ദോസിന്റെ ഭര്‍ത്താവ് മംഗളൂരു ഗഞ്ചിമഠിലെ സമീര്‍ കൊല്ലപ്പെട്ടിരുന്നു.
ഫിര്‍ദോസും ആസിഫും ആസൂത്രണം ചെയ്തത് പ്രകാരം സമീറിനെ തന്ത്രപൂര്‍വം തമിഴ്‌നാട്ടില്‍ എത്തിച്ച് ഇരുവരും ചേര്‍ന്നു കൊലപ്പെടുത്തുകയായിരുന്നു. ഈ കേസില്‍ അറസ്റ്റിലായ ഇവര്‍ അടുത്തിടെയാണു ജാമ്യത്തില്‍ ഇറങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം