കേരളം

മൂന്നാം ക്ലാസുകാരി മരിച്ചത് ഊഞ്ഞാലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങിയല്ല; ലൈംഗികപീഡനത്തിന് ഇരയായതായി സൂചന; 50 പേരെ ചോദ്യം ചെയ്തു

സമകാലിക മലയാളം ഡെസ്ക്


മൂന്നാര്‍: ഗുണ്ടുമല എസ്‌റ്റേറ്റ് ലയത്തിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മരണം കൊലപാതകമെന്ന സംശയം ബലപ്പെടുന്നു. മൂന്നാര്‍ മേഖലയില്‍ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിനിയായ എട്ടുവയസ്സുകാരിയെ കഴിഞ്ഞ തിങ്കളാഴ്ചയാണു ഗുണ്ടുമല എസ്‌റ്റേറ്റ് അപ്പര്‍ ഡിവിഷനിലെ എസ്‌റ്റേറ്റ് ലയത്തിലെ വീട്ടില്‍ കട്ടിലില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഊഞ്ഞാലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങിയതാണ് എന്നായിരുന്നു ആദ്യനിഗമനം. എന്നാല്‍ പെണ്‍കുട്ടി പല തവണ പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ സൂചന ലഭിച്ചതിനെത്തുടര്‍ന്നു പൊലീസ് അന്വേഷണം ശക്തമാക്കി. ചൊവ്വാഴ്ച ജില്ലാ പൊലീസ് മേധാവി ടി.നാരായണന്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മൂന്നാര്‍ ഡിവൈഎസ്പി എം.രമേഷ് കുമാറിന്റെ നേതൃത്വത്തില്‍ 11 അംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. 

ഉടുമ്പന്‍ചോല സിഐ അനില്‍ ജോര്‍ജ്, രാജാക്കാട് സിഐ എച്ച്.എല്‍.ഹണി, മൂന്നാര്‍ എസ്‌ഐ കെ.എന്‍.സന്തോഷ്, ഇടുക്കി സൈബര്‍ സെല്‍ എസ്‌ഐ ജോബി എന്നിവര്‍ ഉള്‍പ്പെട്ടതാണ് അന്വേഷണസംഘം.

സംഭവം നടന്ന തേയില എസ്‌റ്റേറ്റില്‍ പെണ്‍കുട്ടിയുടെ വീടിനു സമീപം പൊലീസ് ബുധനാഴ്ച ക്യാംപ് ഓഫിസ് തുറന്നു. 2 ദിവസത്തിനുള്ളില്‍ 50 പേരെ ചോദ്യം ചെയ്തു. പലരുടെയും ഫോണ്‍ വിളികള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചുവരികയാണ്. 

പീഡനം സംബന്ധിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.   പീഡിപ്പിച്ച വ്യക്തിയെ കണ്ടെത്തിയാല്‍ മരണത്തെക്കുറിച്ചുള്ള ദുരൂഹത നീങ്ങും എന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക