കേരളം

ഭര്‍ത്താവിന്റെ സ്റ്റുഡിയോയില്‍ ഭാര്യയുടേയും ജീവനക്കാരന്റേയും മൃതദേഹം അഴുകിയ നിലയില്‍; ദുരൂഹത

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; ആലുവ തോട്ടക്കാട്ടുകര അക്കാട്ട് ലെയ്‌നിലെ അപ്പാര്‍ട്ട്‌മെന്റില്‍ യുവതിയും യുവാവും മരിച്ച നിലയില്‍. അഴുകിയ നിലയിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍. പാലക്കാട് മുടപ്പല്ലൂര്‍ കുന്നുപറമ്പ് വീട്ടില്‍ പരേതനായ രാജന്റെ മകന്‍ രമേശ് (32), തൃശൂര്‍ സൗത്ത് കോട്ടായി തേക്കിന്‍കാട് കോളനി കൈലാസ് നിവാസില്‍ സതീഷിന്റെ ഭാര്യ മോനിഷ (26) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ട്‌.

തോട്ടയ്ക്കാട്ടുകര തേവലപ്പുറത്തെ ഇക്ബാല്‍ വാടകയ്ക്ക് നല്‍കിയ അപ്പാര്‍ട്ട്‌മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. മോനിഷയും ഭര്‍ത്താവ് സതീഷും മക്കള്‍ക്കൊപ്പമാണ് ഇവിടെ താമസിച്ചിരുന്നു. ഇത് കൂടാതെ സുനിലിന് മൂന്നാമത്തെ നിലയില്‍ ഐ.എം.എ ഡിജിറ്റല്‍ സ്റ്റുഡിയോ എന്ന പേരില്‍ സ്ഥാപനം നടത്തിയിരുന്നു. സ്റ്റുഡിയോയില്‍ ജോലി ചെയ്തിരുന്നയാളാണ് അവിവാഹിതനായ രമേശ്. 

രണ്ടു മാസത്തോളമായി സതീഷ് ഇവിടെ നിന്ന് രണ്ടു കുട്ടികള്‍ക്കുമൊപ്പം സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയിരുന്നതായി പറയപ്പെടുന്നു.ദുര്‍ഗന്ധത്തെ തുടര്‍ന്ന് ഇന്നലെ ഉടമ സ്ഥലത്തെത്തി മൂന്നാം നില തുറന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. ഭിത്തിയില്‍ രണ്ടടിയിലേറെ ഉയരത്തില്‍ രക്തപ്പാടുകളുണ്ട്. രമേശിന്റെ ശരീരത്തിന് മുകളില്‍ കുറുകെയായിരുന്നു മോനിഷയുടെ മൃതദേഹം. മൃതദേഹങ്ങള്‍ ആലുവ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു